വാര്‍ത്തകള്‍ വര്‍ത്തമാനങ്ങള്‍

12/05/12

പരമ്പര ഒന്ന് ഉണ്ണികളെ ഊട്ടുന്നതും കാളകൂടം

കുഞ്ഞുങ്ങള്‍ക്ക് അത്യുത്തമം അമ്മയുടെ മുലപ്പാലാണെന്നത് അറിയാത്തവര്‍ ആരാണുണ്ടാകുക..? എന്നാലും അവര്‍ക്ക് ബേബി ഫുഡുകള്‍ കോരികൊടുത്തെങ്കിലെ പല അമ്മമാര്‍ക്കും സംതൃപ്തിയാകൂ. മുലയൂട്ടുന്നത് സ്തന സൗന്ദര്യത്തെ ബാധിക്കുമോ എന്ന സംശയംകൂടി വേരൂന്നുമ്പോള്‍ ബേബി ഫുഡ് കമ്പനികളുടെ ഖജനാവ് നിറഞ്ഞു തൂവുന്നു. അമ്മയ്ക്കും അച്ഛനും ഒന്നും ചെയ്യേണ്ട. എല്ലാം ബേബി ഫുഡ് കമ്പനികള്‍ ചെയ്തുകൊള്ളും എന്നതാണ് സ്ഥിതി. ഇന്ന് എത്ര ബേബി ഫുഡുകളാണ് വിപണിയിലുള്ളതെന്ന് പോലുമറിയില്ല. ഫാരെക്‌സും ഗുഡ് സ്റ്റാര്‍ട്ടും ബേബിവിറ്റയും നെസ്റ്റല്‍ ലാക്‌ടോജെനും തുടങ്ങി ഹോര്‍ലിക്‌സും കോംപ്ലാനും ബൂസ്റ്റും എല്ലാം കുഞ്ഞുങ്ങളുടെ ആരോഗ്യധര്‍മം മനോഹരമായി നിറവേറ്റുന്നുവെന്നാണ് അവകാശവാദം. പരസ്യവാഗ്ദാനവും ഇതു തന്നെ. ഒരേ കമ്പനി തന്നെ ഒന്നിലധികം ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. എന്നാല്‍ ഇതൊന്നും കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് മാത്രമല്ല ഏറെ ദോഷമാണ് ചെയ്യുന്നത്.
ബേബി ഫുഡുകള്‍ ഏതു തന്നെയായാലും ഇവയെല്ലാം ടിന്നിലും കുപ്പിയിലും പ്ലാസ്റ്റിക് പാക്കറ്റിലും നിറച്ചാണ് വിപണികളിലെത്തുന്നത്. പാക്കറ്റുകളില്‍ നിറക്കുന്ന സാധനങ്ങള്‍ കേടുവരാതിരിക്കണമെങ്കില്‍ രാസവസ്തുക്കള്‍ ചേര്‍ത്തേ മതിയാകൂ. പാക്കറ്റുകളില്‍ നിറക്കുന്ന ആഹാര പദാര്‍ഥങ്ങള്‍ കേട് കൂടാതിരിക്കാന്‍ ഡി ഡി റ്റി തെളിക്കാറുണ്ടെന്നതും പരസ്യമായ രഹസ്യം. അതില്ലാതെ ഇവ മാസങ്ങളോളം കുപ്പിയില്‍ അടച്ചാല്‍ കേട് വരുമെന്നത് നാലു തരം. ഇവ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിന് സംശയമേ വേണ്ട. മാത്രവുമല്ല ബേബി ഫുഡുകളില്‍ അടങ്ങിയിരിക്കുന്ന വിഭവങ്ങളാകട്ടെ ഗോതമ്പ്, അരി, റാഗി, സോയ, പാല്‍പ്പൊടി, കോണ്‍, പഴങ്ങള്‍, പച്ചക്കറികള്‍, മിനറല്‍സ്, ചോളം, നവരനെല്ല്, വൈറ്റമിനുകള്‍ എന്നിവയെല്ലാമാണെന്ന് കമ്പനികള്‍ തന്നെ വിശദീകരിക്കുന്നു.
എന്നാല്‍ ഗോതമ്പും അരിയും റാഗിയും പാലുമെല്ലാം ഒരുമിച്ച് ചേര്‍ത്താല്‍ ഇത് വിപരീതഫലമാണ് ഉളവാക്കുക. അപ്പോള്‍ പിന്നെ പോഷകാഹാരമെന്ന നിലയില്‍ വിതരണം ചെയ്യുന്ന ബേബി ഫുഡുകളെ വിഷമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്...? ഇതില്‍ യാതൊരു ഗുണമേന്മയുമുണ്ടാകില്ലെന്ന് മാത്രമല്ല കുഞ്ഞുങ്ങള്‍ ഉണ്ണുന്നത് കാളക്കൂടമാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിമതിയാകും. ബേബിഫുഡുകള്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആവശ്യഘടകമേയല്ല. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുമില്ല. അത്തരത്തിലുള്ള പഠനങ്ങളും നടന്നിട്ടില്ല. എന്നാല്‍ ദോഷകരമാണെന്ന് ലോകാരോഗ്യസംഘടന വര്‍ഷങ്ങള്‍ക്കു മുമ്പേ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കേരള മെഡിക്കല്‍ സെയില്‍സ് റെപ്രസന്ററ്റീവ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി വി വി രാജ പറയുന്നു. കമ്പനികള്‍ ഏതായാലും ഇവരുടെ ലക്ഷ്യം കുഞ്ഞുങ്ങളുടെ ആരോഗ്യമല്ല, ലാഭം മാത്രമാണ്. കമ്പോള സംസ്‌കാരത്തില്‍ ബേബിഫുഡുകള്‍ അഭിമാനത്തിന്റെ സിംബലായി മാറുകയാണ് വീട്ടമ്മമാര്‍ക്ക്. ഇതുവഴി കമ്പനികള്‍ വാരുന്നതോ കോടികളാണ്- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


എന്നാല്‍ ഐ എം എയെ പോലുള്ള സംഘടനകളൊന്നും ബേബി ഫുഡുകളുടെ ഭവിഷ്യത്തിനെതിരെ രംഗത്ത് വരുന്നില്ല. അവര്‍ക്കൊന്നുമറിയാത്തതല്ല ഇതിനകത്തെ അപകടങ്ങള്‍. ഹീമോഫീലിയ എന്ന രോഗം വരുന്നതിന്റെ പ്രധാനകാരണം മധുര പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന അസ്ഫാര്‍ട്ടോ എന്ന പഞ്ചസാരയേക്കാള്‍ അയ്യായിരം മടങ്ങ് മധുരമുള്ള കൃത്രിമ മധുരമാണ് എന്ന് ആരോഗ്യ വകുപ്പ് തന്നെ കണ്ടെത്തിയതാണ്. ഇത് കൂടുതലും കുട്ടികളെ ബാധിക്കുന്നതാണ്. പക്ഷേ അതുവിളിച്ചു പറയാനുള്ള ധൈര്യമോ ജനങ്ങളെ ബോധവത്കരിക്കാനുള്ള ആത്മാര്‍ഥതയോ ആരോഗ്യ വകുപ്പിനില്ലെന്ന് നിലമ്പൂര്‍ പ്രകൃതി പഠനകേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു. 
എന്നാല്‍ ഒരു കമ്പനിയുടേയും ബേബിഫുഡുകള്‍ വാങ്ങണമെന്ന് ഡോക്ടര്‍മാര്‍ ആരോടും നിര്‍ദേശിക്കാറില്ലെന്നാണ് ഐ എം എ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റായ ഡോ പി എ ലളിത പറയുന്നത്. പരസ്യങ്ങളില്‍ ആകൃഷ്ടരായി ആളുകള്‍ മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങുകയാണ്. അതിന് ഐ എം എയേയും അലോപ്പതി ഡോക്ടര്‍മാരെയും കുറ്റം പറയാനാകുമോ...? - അവര്‍ ചോദിക്കുന്നു.
ബേബി ഫുഡുകളില്‍ ചേര്‍ത്തിരിക്കുന്ന വിഭവങ്ങള്‍ കീടനാശിനിയും രാസവളങ്ങളും ഉപയോഗിച്ച് വിളയിച്ചെടുക്കുന്നവയല്ലെന്ന് ഒരു കമ്പനിയും ഉറപ്പ് നല്‍കുന്നില്ല. അപ്പോള്‍ പിന്നെ രാസവള, കീടനാശിനി മുക്തമല്ലാത്ത സാധനങ്ങള്‍ ഉണക്കിപ്പൊടിച്ചാല്‍ എങ്ങനെയാണത് ഉത്തമ ശിശു പോഷകാഹാരമാകുക. പ്രകൃതി ചികിത്സകനായ ഡോ. ജേക്കബ് വടക്കന്‍ചേരി ചോദിക്കുന്നു. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദഹനേന്ദ്രിയത്തിന് അരി, ഗോതമ്പ്, റാഗി, കോണ്‍ ഓയല്‍ എന്നിവയൊന്നും ദഹിപ്പിക്കാന്‍ ശേഷിയില്ല. പല്ല് വരുന്നത് വരെ മുലപ്പാലാണ് എല്ലാ സസ്തനികളുടേയും ഭക്ഷണം. ഈപ്രായത്തില്‍ കുഞ്ഞിന്റെ ദഹനേന്ദ്രിയങ്ങള്‍ ദഹനത്തിന് തയ്യാറാകുകയോ ദഹന രസങ്ങള്‍ പുറപ്പെടുവിക്കാന്‍ പ്രാപ്തമാകുകയോ ചെയ്യുന്നില്ല. ഇത്തരം അവസ്ഥയില്‍ സകല പോഷകങ്ങളുടെയും വിരുദ്ധാഹാരക്കൂട്ട് പാഷാണത്തിന്റെ ഫലമാണ് ചെയ്യുക എന്നും അദ്ദേഹം പറയുന്നു.ബേബി ഫുഡുകളില്‍ രുചിക്ക് വേണ്ടി മൃഗങ്ങളുടെ എല്ലും മജ്ജയും പൊടിച്ച് ചേര്‍ക്കുന്നുണ്ടെന്നാണ് കോഴിക്കോട്ടെ ഡോ. പി കെ മുരളീധരന്റെ അഭിപ്രായം. 
അമേരിക്കയിലെ കാന്‍സര്‍ സൊസൈറ്റി മുന്നറിയിപ്പ് നല്‍കുന്ന വിഷ ഭക്ഷണമാണ് സോയ. ഇത് ട്യൂമറും കാന്‍സറും ഉണ്ടാക്കാന്‍ പര്യാപ്തമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബേബി ഫുഡുകളില്‍ ജി എം ഒ സോയ ചേര്‍ക്കുന്നത് കൊടും ചതിയും ലാഭക്കൊതി മൂത്ത കമ്പനികളുടെ ആര്‍ത്തിയും കൊണ്ടാണ്. എത്രയോ കാലമായി ഐ എം എ ആവശ്യപ്പെടുന്നതാണ് ഡ്രഗ്‌സ് വിഭാഗത്തെ പെട്രോളിയം വകുപ്പില്‍ നിന്ന് ആരോഗ്യ വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്ന്. എന്നാലല്ലെ ഇത്തരം സംഭവങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടലുണ്ടാകൂ. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അവരെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താനുമാകൂ. ഡോ. പി എ ലളിത ചോദിക്കുന്നത് ന്യായമല്ലേ. എന്നാല്‍ ഇതിനെതിരെ ശബ്ദിക്കാന്‍ ആരുണ്ട് മുന്നോട്ട് വരാന്‍...? 
വിര മരുന്നും ഹോര്‍ലിക്‌സ് വക
കുട്ടികള്‍ക്കുണ്ടാകുന്ന വിരകള്‍ക്കുള്ള മരുന്ന് നിര്‍മിക്കുന്നതും ഹോര്‍ലിക്‌സ് കമ്പനി തന്നെയാണെന്നതാണ് മറ്റൊരു കൗതുകം. ഹോര്‍ലിക്‌സ് നിര്‍മിക്കുന്ന ജി എസ് കെ കമ്പനി തന്നെയാണ് സെന്റ്റല്‍ എന്ന വിര മരുന്നും ഉത്പാദിപ്പിക്കുന്നത്. ഹോര്‍ലിക്‌സ് കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റില്‍ അസിഡിറ്റിയും അഴുക്കും കൂടും. അതിന്റെ ഫലമായി ഉണ്ടാകുന്ന വിരയിളക്കുന്നതിനാണ് ഈ മരുന്നും ഇവര്‍ തന്നെ ഉത്പാദിപ്പിക്കുന്നതെത്രെ. ഹോര്‍ലിക്‌സിന്റെ വില്‍പ്പന കൂടുമ്പോള്‍ തന്നെ വിര മരുന്നും വിറ്റുപോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. എങ്ങനെയുണ്ട് കുത്തകക്കമ്പനികളുടെ ബുദ്ധി...?


ജനിച്ചു വീഴുന്ന കുഞ്ഞിന് ഏറെ ആവശ്യമുള്ളത് അമ്മയുടെ സാമീപ്യവും മുലപ്പാലുമാണ്. അതെത്രത്തോളം ഉറപ്പാക്കുന്നുവോ അത്രയും സുരക്ഷിതമാകും കുഞ്ഞിന്റെ വളര്‍ച്ച. -സിവില്‍ സ്റ്റേഷനിലെ ഡോ. എം സി സൗമ്യ പറയുന്നു. ഒരു വയസ്സുവരെ അമ്മയുടെ പാല് മാത്രമാണ് കുഞ്ഞിന്റെ പൂര്‍ണാഹാരം. ബേബിഫുഡല്ല. ഈ പ്രായംവരെ മറ്റൊന്നും ദഹിപ്പിക്കാന്‍ കുഞ്ഞുശരീരം തയ്യാറാകുന്നില്ല. കുഞ്ഞിന് ആവശ്യമുള്ളത്രയും പാല് തീര്‍ച്ചയായും മാതാവിന്റെ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. കുഞ്ഞിന് വേണ്ടി ഒരുങ്ങുമ്പോള്‍ ആദ്യം ശരീരം ശുദ്ധമാക്കാനാണ് അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്. രാസമുക്തമായ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. കുറച്ച് മുളപ്പിച്ച കപ്പലണ്ടിയോ ചെറുപയറോ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പാല് കുറവാണെന്ന് പിന്നെ ഒരു സ്ത്രീയും പറയില്ല. തെറ്റായ ആഹാരം കുഞ്ഞിന് വേണ്ടിയെങ്കിലും ഉപേക്ഷിക്കുക. -അവര്‍ പറയുന്നു. 
മുലപ്പാല്‍ മാത്രമാണ് കുഞ്ഞിനുള്ള പൂര്‍ണമായ ഭക്ഷണമെന്ന് രണ്ട് പതിറ്റാണ്ടിലേറെയായി നടന്ന പഠനങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ഡോ. പി എ ലളിത പറയുന്നു. മുലപ്പാലിലെ എണ്‍പത് ശതമാനം കോശങ്ങളും ശത്രു ബാക്ടീരിയകളെയും ഫംഗസിനേയും വൈറസിനേയും നശിപ്പിക്കുന്നതാണ്. -അവര്‍ പറഞ്ഞു. 
ആറ് മാസം മുലപ്പാല് മാത്രമേ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടുള്ളൂ. ആദ്യത്തെ ഒരാഴ്ച മുലപ്പാലിന് ബുദ്ധിമുട്ട് ഉണ്ടാകാം.അപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചേ എന്തെങ്കിലും കൊടുക്കാവൂ. കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഫിസിയോളജിസ്റ്റും ന്യൂട്രീഷനിസ്റ്റുമായ ഡോ. ശ്രീപ്രിയ ഷാജി പറയുന്നു. ഒരു വയസ് വരെ പശുവിന്‍ പാലും പഞ്ചസാരയും മുട്ടയുടെ വെള്ളയും കൊടുക്കരുത്. പോഷകങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ വീടുകളില്‍ തന്നെ ഉണ്ടാക്കാമെന്നിരിക്കേ എന്തിന് ബേബിഫുഡ് കമ്പനികളെ സഹായിക്കണം..? അത്രയും സമ്പുഷ്ടവും സുരക്ഷിതവുമായ പോഷകാഹാരം ഒരു കമ്പനികള്‍ക്കും പകരംവെക്കാനുമാകില്ല. പക്ഷേ അതിനൊക്കെ മെനക്കെടാന്‍ ആര്‍ക്കുണ്ട് സമയം...? അവര്‍ ചോദിക്കുന്നു.
കുപ്പിപ്പാല് കുടിക്കുന്ന കുട്ടികളില്‍ സംസാര വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രതിരോധ ശേഷി നല്‍കുന്നതൊന്നും അവര്‍ക്ക് ലഭിച്ചിരിക്കില്ല എന്നതിനാല്‍ നിരവധി രോഗങ്ങളും മാനസിക വൈകല്യങ്ങളും ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. മുലപ്പാല് കുടിക്കുന്ന കുഞ്ഞിനേക്കാള്‍ കുപ്പിപ്പാല് അകത്താക്കാന്‍ കുഞ്ഞ് അറുപത് ശതമാനത്തോളം കൂടുതല്‍ ക്ലേശിക്കേണ്ടിയും വരുന്നുണ്ട്. ജനിച്ച് ഒരു വയസ്സുവരെ ഗര്‍ഭാവസ്ഥയിലേതു പോലെ തന്നെ കുഞ്ഞിനെ അമ്മയാണ് സംരക്ഷിക്കേണ്ടത്. കുപ്പിപ്പാല്‍ കുടിക്കുന്നതിന് കുഞ്ഞുങ്ങളുടെ വായയില്‍ വെച്ച് കൊടുക്കുന്ന നിപ്പിളില്‍ പോലും വിഷം ഉണ്ടെന്നാണ് ഹൈദ്രരാബാദില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. 

ചോക്ലേറ്റിലും വിഷം

ബേബി ഫുഡില്‍ ഒതുങ്ങാത്ത ലാഭക്കൊതിയും മായം ചേര്‍ക്കലിന്റെ അനീതികളും ഐസ്‌ക്രീമിലും ചോക്ലേറ്റിലും ഉണ്ട്. കാഡ്ബറീസ്, അമുല്‍, നെസ്ലേ, കാംപ്‌കോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ചോക്ലേറ്റുകള്‍ക്ക് പോലും ഇതില്‍ നിന്ന് മോചനമില്ല. ചോക്ലേറ്റുകളില്‍ ചത്തപാറ്റയും പല്ലിയും നിറയുന്ന പത്ര വാര്‍ത്തകള്‍ ധാരാളം നമ്മള്‍ വായിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്‌നോവില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ചോക്ലേറ്റില്‍ നിക്കല്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ശരീരത്തില്‍ പ്രവേശിച്ചാല്‍ കുടല്‍, വൃക്ക എന്നിവയെ തകരാറിലാക്കുന്നതാണ് നിക്കല്‍. ചര്‍മരോഗങ്ങള്‍ക്കും മുടി നരക്കുന്നതിനും ക്യാന്‍സറിനു വരേ കാരണമാകുന്നതാണ് ഈ രാസവസ്തു. ലക്‌നോവിലെ ഡോ. സക്‌സേന യായിരുന്നു ഈ പരിശോധന നടത്തി കമ്പനിക്കെതിരെ ആഞ്ഞടിച്ചത്. ഇദ്ദേഹം ഇത് സബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് കാഡ്ബറീസ് കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ചോക്ലേറ്റില്‍ നിക്കല്‍ നേരിട്ടു ചേര്‍ത്തു എന്ന ആരോപണം ശരിയല്ല. ഞങ്ങള്‍ ഉപയോഗിച്ച പാലില്‍ നേരത്തെ നിക്കല്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ചോക്ലേറ്റിലും കാണുമെന്നായിരുന്നു വിശദീകരണം. ഞങ്ങളുടെ ഉത്പന്നത്തില്‍ നിക്കല്‍ ഉണ്ടെന്ന് നിങ്ങള്‍ എങ്ങനെയാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും കമ്പനി അധികൃതര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങളുടെ ഉത്പന്നത്തില്‍ നിക്കല്‍ ഇല്ല എന്ന് സ്ഥാപിക്കാന്‍ ഏത് പരിശോധനയാണ് നടത്തിയതെന്ന് ആദ്യം നിങ്ങള്‍ വ്യക്തമാക്കൂ എന്ന ആവശ്യവുമായാണ് ഡോ. സക്‌സേന തിരിച്ചടിച്ചത്. ഇതോടെ കമ്പനി അധികൃതര്‍ക്ക് മിണ്ടാട്ടമില്ലാതാകുകയായിരുന്നു. മിഠായികളില്‍ കത്രിമ മധുരങ്ങളാണ് ചേര്‍ക്കുന്നത്. സാക്കിറിന്‍ എന്നാണതിനെ വിളിക്കുന്നത്. പഞ്ചസാരയുടെ പതിന്‍മടങ്ങ് മധുരമുണ്ടാകും ഇതിന്. വിലയും കുറവാണ്. ഒരു നുള്ള് മതി. റോഡമിന്‍, ബി ഓറമിന്‍ എന്നീ രാസ വസ്തുക്കളും കൂടി ചേര്‍ക്കുമ്പോഴെ ഇന്നത്തെ മിഠായികളുടെ നിര്‍മാണം പൂര്‍ണതയിലെത്തുന്നുള്ളൂ. 

വിഷമയം ഐസ്‌ക്രീം 

കോഴിക്കോട് നടക്കാവിലെ സുന്ദരന്‍ വൈദ്യരുടെ സഹോദരന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈ ആസ്ഥാനമായ ഒരു പ്രധാന ഐസ്‌ക്രീം കമ്പനിയുടെ മലബാര്‍ മേഖലയിലെ നിര്‍മാണം ഏറ്റെടുത്തിരുന്നു. അന്ന് ഇടക്കിടെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനക്കെത്തും. അവരുടെ ഒരു മാസത്തെ കിമ്പളം 5000 രൂപയായിരുന്നു. അത് ഓഫിസില്‍ മുറക്ക് എത്തിച്ചാല്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ആ വഴിയെ വരുമായിരുന്നില്ലെന്ന് സുന്ദരന്‍ വൈദ്യര്‍. ഈ തുക കമ്പനി തന്നെയായിരുന്നു നല്‍കിയിരുന്നതും. അപ്പോള്‍ ഇന്നെത്രയായിരിക്കും അവരുടെ കിമ്പളമെന്നും ചോദിക്കുന്നു അദ്ദേഹം. വിവിധ ഫ്‌ളേവറുകളില്‍ ലഭിക്കുന്ന ഐസ്‌ക്രീം ആരോഗ്യത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ല. എന്നാല്‍ ദോഷമോ ഒട്ടേറെ വരുത്തുകയും ചെയ്യുന്നു.
സംസ്ഥാനത്ത് പ്രതിവര്‍ഷം മുന്നൂറ് കോടി രൂപയുടെ ഐസ്‌ക്രീം വ്യാപാരം നടക്കുന്നുണ്ട്. വ്യത്യസ്ത രുചിയും നിറവും ലഭിക്കാന്‍ സ്റ്റാര്‍ച്ച്, ജെലാറ്റിന്‍, പെക്റ്റിന്‍, സെല്ലുലോസ് എന്നീ രാസവസ്തുക്കള്‍ക്ക് പുറമേ ചില പശയും ഐസ്‌ക്രീമുകളില്‍ ചേര്‍ക്കുന്നുണ്ട്. ഏറ്റവും വിലക്കുറവുള്ളവയില്‍ പൈനാപ്പിള്‍ രുചിക്കായി തുകല്‍ സംസ്‌ക്കരിക്കുന്ന കെമിക്കലാണ് ഉപയോഗിക്കുന്നത്. വാനില രുചിക്ക് ചിതലിനെ നശിപ്പിക്കുന്ന കെമിക്കലും ചേര്‍ക്കുന്നു. ജലാറ്റിന്‍ ഒരു തരം കൊഴുപ്പാണ്. പന്നി, പശു, കാള, പോത്ത്, കോഴി, മത്സ്യം എന്നിവയില്‍ നിന്നെല്ലാം ജലാറ്റിന്‍ വേര്‍തിരിച്ചെടുക്കുന്നുണ്ട്. പ്രതിവര്‍ഷം 25000 ടണ്‍ ജലാറ്റിനാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. 
ജലാറ്റിന്‍ ചേരാത്ത ഭക്ഷ്യ വസ്തുക്കള്‍ തന്നെ വിരളമാണ്. പാലുത്പന്നങ്ങളിലും വെണ്ണ, നെയ്യ്, പാല്‍പ്പൊടി, ബേക്കറി പലഹാരങ്ങള്‍, മരുന്നുകള്‍, ടൂത്ത് പേസ്റ്റുകള്‍, ഓയിന്‍മെന്റുകളില്‍ എല്ലാം ജലാറ്റിന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ സാന്നിധ്യം തന്നെ അപകടവും ആരോഗ്യത്തിന് ഹാനികരവുമാണ്. പിന്നെ ഐസ്‌ക്രീമുകള്‍ എത്രമാത്രം ഗുണകരമാകും ആരോഗ്യത്തിന്...? 
ലാസ, അങ്കിള്‍ജോണ്‍, സ്‌കീ ഇതു മൂന്നും കേരളത്തിലെ പ്രശസ്തമായ മൂന്ന് ഐസ്‌ക്രീം കമ്പനികളാണ്. എന്നാല്‍ ഇവ മൂന്നും ഒരേ കമ്പനിയിലെ ഒരേ മെഷീനില്‍ നിന്ന് ഒരേ ചേരുവകളോടെയാണ് പുറത്തിറങ്ങുന്നതെന്ന് ആരറിയുന്നു...? ഇങ്ങനെ ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ മാത്രമല്ല നികുതിയിനത്തില്‍ സര്‍ക്കാറിനെ കൂടിയാണ് ഇവര്‍ പറ്റിക്കുന്നതെന്ന് നേരത്തെ ഈ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്ന കാളികാവിലെ ഷിയാസ്ഖാന്‍ പറയുന്നു. ചില കമ്പനികളാകട്ടെ ഐസ്‌ക്രീം എന്ന പേരില്‍ വിതരണം ചെയ്യുന്നത് ഐസ്‌ക്രീമല്ല. ഫ്രോസണ്‍ഡെസേര്‍ട്ടാണ്. ഐസ്‌ക്രീമിന്റേയും ഫ്രോസണ്‍ഡെസേര്‍ട്ടിന്റേയും ചേരുവകളും വ്യത്യസ്തമാണ്. ഐസ്‌ക്രീമെന്ന പേരില്‍ ഫ്രോസണ്‍ ഡെസേര്‍റ്റ് വിതരണം ചെയ്താല്‍ അത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ആരും അതിന് തയ്യാറാകുന്നില്ല. സാധാരണക്കാര്‍ അതിനെക്കുറിച്ച് ബോധവാന്‍മാരുമല്ല. മാത്രവുമല്ല ഐസ്‌ക്രീമുകളിലെ ചേരുവകള്‍ എന്തൊക്കെയാണെന്ന് വര്‍ഷങ്ങളോളം ഇവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുപോലും അറിയില്ലെന്നതാണ് വാസ്തവം. വിപണിയില്‍ പാലിനും പഞ്ചസാരക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എത്രയോ തവണ വില വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ അന്നും ഇന്നും 50 മില്ലി ഗ്രാം ഐസ്‌ക്രീമിന് ആറ് രൂപയാണ് വില. അപ്പോള്‍ തന്നെ ഊഹിച്ച് കൂടെ ഇതില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ കൃത്രിമമാണെന്ന് -ഷിയാസ്ഖാന്‍ ചോദിക്കുന്നു.

ദുരന്തം വിതച്ച്
കളിപ്പാട്ടങ്ങള്‍ 

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നവര്‍ അവരോടുള്ള സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത് വിലപ്പിടിപ്പുള്ള കളിപ്പാട്ടങ്ങളിലൂടെയാണ്. ഇതും അപകടവും ദുരന്തവുമായി മാറുകയാണ്. ഭക്ഷണം കഴിക്കാന്‍ മടി, മൂത്രമൊഴിക്കുമ്പോള്‍ വേദന, വയറുവേദന തുടങ്ങിയവയുമായെത്തുന്ന പല കുട്ടികള്‍ക്കും വൃക്കകള്‍ക്കാണ് തകരാറ്. ഇതിന്റെ അന്വേഷണം ചെന്നെത്തുന്നതാകട്ടെ കളിപ്പാട്ടങ്ങളിലാണ്. അടുത്തകാലത്ത് ആറ് കുട്ടികളില്‍ ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി മഞ്ചേരിയിലെ ശിശു രോഗവിദഗ്ധന്‍ ഡോ. അബ്ദുസമദ് പറയുന്നു. ഇത് അദ്ദേഹത്തിന്റെ അടുക്കല്‍ മാത്രമെത്തിയ കേസുകളാണ്.
ചെന്നൈയിലെ വിജയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ എത്തിയിരുന്ന കുട്ടികളില്‍ പത്ത് ശതമാവും കളിപ്പാട്ടങ്ങളില്‍ നിന്നുണ്ടാകുന്ന വിവിധതരം രോഗങ്ങള്‍ക്കിരയായിരുന്നവരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു മലബാര്‍ ഹോസ്പിറ്റലിലെ ഡോ ശ്രീപ്രിയ ഷാജി. ഇപ്പോള്‍ ഇതിന്റെ തോത് കൂടിയിട്ടുണ്ടാകാമെന്നും അവര്‍. 
പോളിവെനൈല്‍ ക്ലോറൈഡ് ചേര്‍ത്ത് നിര്‍മിച്ച കളിപ്പാട്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് കുട്ടികളുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നത്. വിദഗ്ധ പരിശോധനയിലാണ് ഈ കുട്ടികളുടെ രക്തത്തില്‍ വര്‍ധിച്ച തോതില്‍ ലെഡിന്റെ അംശം കണ്ടെത്തിയത്. വളരെക്കാലം ശരീരത്തില്‍ നിലനില്‍ക്കുന്ന വസ്തുവാണ് ലെഡ്. കുട്ടികളുടെ എല്ലുകളുടേയും പല്ലുകളുടേയും ബലക്ഷയത്തിനും മാനസിക വൈകല്യങ്ങള്‍ക്കും വരെ കാരണമാകുന്നതാണ് ലെഡിന്റെ സാന്നിധ്യം. വയറുവേദന, വിശപ്പില്ലായ്മ, പഠന വൈകല്യം, ചര്‍ദ്ദി, തലവേദന എന്നിവയെല്ലാം ലെഡ് രക്തത്തില്‍ കലരുമ്പോഴുണ്ടാകുന്ന അസുഖങ്ങളാണ്.
2500 കോടിയുടെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം വില്‍ക്കപ്പെടുന്നത്. ചൈനയുടെ കളിക്കോപ്പുകളാണ് കൂടുതല്‍ അപകടകാരികള്‍. കളിപ്പാട്ടങ്ങളിലെ വിഷം കണ്ടുപിടിക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ല. നമ്മുടെ ശിശുരോഗ വിദഗ്ധര്‍ പോലും ഇതേക്കുറിച്ച് അന്വേഷിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സ്ഥിതി. 
ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്കവാറും കളിപ്പാട്ടങ്ങളിലും ലെഡിന്റെ വര്‍ധിച്ച തോതിലുള്ള സാന്നിധ്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാഷനല്‍ റഫറല്‍ സെന്ററില്‍ ബാംഗ്ലൂരില്‍ നിന്നും ശേഖരിച്ച വിവിധയിനം കളിക്കോപ്പുകള്‍ പരിശോധനക്ക് വിധേയമാക്കിയത്. ഡോ. വെങ്കിടേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവയില്‍ നിന്നെല്ലാം ലെഡിന്റെ അംശം കൂടുതലായി കണ്ടെത്തിയിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച 111 സാമ്പിളുകളില്‍ 77 എണ്ണത്തിലും അപകടകരമായ തോതില്‍ ലെഡും കാന്‍സറിന് കാരണമാകുന്ന താലേറ്റും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതായി കോഴിക്കോട്ടെ ഡോ പി കെ ജനാര്‍ദനന്‍ ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ എജുക്കേഷന്‍ റിസര്‍ച്ച് സൊസൈറ്റിയും കളിപ്പാട്ടത്തിലെ വിഷാംശങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. കാഡ്മിയം, ക്രോമിയം, എന്നീ രാസവസ്തുക്കള്‍ കലര്‍ന്നതായാണ് അവരുടെ ലാബ് പരിശോധനയില്‍ കണ്ടെത്തിയത്. കുപ്പിപ്പാല്‍ കുടിക്കുന്നതിന് കുഞ്ഞുങ്ങളുടെ വായയില്‍ വെച്ച് കൊടുക്കുന്ന നിപ്പിളില്‍ പോലും വിഷം ഉണ്ടെന്നായിരുന്നു ആ പഠനത്തില്‍ തെളിഞ്ഞത്. 
പല്ലു മുളക്കുമ്പോള്‍ മുതല്‍ കുഞ്ഞുങ്ങള്‍ കിട്ടുന്നതെല്ലാം കടിച്ചു തുടങ്ങുന്നു. കൂടുതലായി അവരുടെ കയ്യിലുണ്ടാകുന്നത് കളിപ്പാട്ടമായിരിക്കും. അതും കടിക്കുന്നു. ഇത് വഴിയാണ് ടീത്തറില്‍ ലെഡ്, ആസ്ബറ്റോസ്, അമോണിയം നൈട്രേറ്റ് എന്നിവ കലര്‍ന്ന കളിപ്പാട്ടങ്ങളിലെ വസ്തുക്കള്‍ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നത്. രോമങ്ങള്‍ നിറഞ്ഞ ബൊമ്മകള്‍ കുഞ്ഞുങ്ങളില്‍ ശ്വാസകോശ രോഗത്തിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി ഐ എസ്) ആണ് കളിപ്പാട്ടങ്ങളുടെ ഗുണമേന്മയും ഉറപ്പ് വരുത്തേണ്ടത്. എന്നാല്‍ അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നേയില്ല. പിന്നെങ്ങനെ കളിപ്പാട്ട മാഫിയകള്‍ വളര്‍ന്ന് വികസിക്കാതിരിക്കും...?

ഫാസ്റ്റ് ഫുഡുകളും മാരകം
ഫാസ്റ്റ്ഫുഡുകള്‍ വിതക്കുന്ന അപകടവും ഭീകരമാണ്. ന്യൂ ജഴ്‌സിയിലെ കെമിക്കല്‍ കമ്പനികളില്‍ നിന്നുംവരുന്ന ചേരുവകളാണ് ഫാസ്റ്റ്ഫുഡ് ചന്തകളില്‍ നിറയുന്നത്. അതിലും രാസവസ്തുക്കളുടെ കടന്നാക്രമണം ഭീതിതമാണ്. ആണവ നിലയങ്ങളില്‍ നിന്ന് പുറം തള്ളുന്ന പ്ലൂട്ടോണിയം ഉപയോഗിച്ചാണ് ബീഫ് ബാക്ടീരിയ വിമുക്തമാക്കുന്നത്. പ്ലൂട്ടോണിയം വിഷമാണെന്ന് എല്ലാവര്‍ക്കുമറിയാം. കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫാസ്റ്റ് ഫുഡാണ് ഹംബര്‍ഗ്ഗര്‍. ഇതും ആരോഗ്യത്തിന് ഹാനികരമാണ്. നേരത്തെ വലിയവര്‍ക്ക് മാത്രമുണ്ടായിരുന്ന രോഗങ്ങള്‍ ഇന്ന് കുട്ടികളില്‍ പോലുമുണ്ടാകുന്നു. പ്രമേഹവും വൃക്കരോഗങ്ങളും എല്ലാം കുട്ടികളേയും ബാധിക്കുന്നു. ഇനി അവര്‍ കഴിക്കുന്ന പഴങ്ങളുടേയും പച്ചക്കറികളുടേയും അവസ്ഥ എന്താണ്...? അതിനെക്കുറിച്ച് 
നമുക്ക് വേണോ ഈ പഴവും പച്ചക്കറിയും

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ



Recent Posts

 

ഈ പുതിയ പുണ്യവാളന്‍ യഥാര്‍ഥത്തില്‍ ആരാണ്‌?

ഇപ്പോള്‍ ടെലിവിഷനില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌ വിപ്ലവമാണെങ്കില്‍, സമീപകാലത്തെ ഏറെ അമ്പരപ്പിക്കുന്നതും ബുദ്ധിശൂന്യവുമായ ഒന്നാകും അത്‌. ജന ലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും തത്‌കാലം ലഭിക്കാനിടയുള്ള ഉത്തരങ്ങള്‍ ഇവയാണ്‌. അതില്‍ നിന്ന്‌ യോജിച്ചത്‌ തിരഞ്ഞെടുക്കാം.
 1. വന്ദേ മാതരം. 2. ഭാരത്‌ മാതാ കി ജയ്‌. 3. ഇന്ത്യ അന്നയാണ്‌, അന്നയാണ്‌ ഇന്ത്യ. 4. ജയ്‌ ഹിന്ദ്‌.
വ്യത്യസ്‌തമായ കാരണങ്ങളും വ്യത്യസ്‌തമായ വഴികളുമാണെങ്കിലും മാവോയിസ്റ്റുകള്‍ക്കും ജന ലോക്‌പാല്‍ ബില്ലിനെ പിന്തുണക്കുന്നവര്‍ക്കും ഒരു കാര്യം ഇപ്പോള്‍ പൊതുവായുണ്ട്‌ - രണ്ട്‌ കൂട്ടരും ഇന്ത്യന്‍ ഭരണകൂടത്തെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെടുന്നു. ദരിദ്രരില്‍ ദരിദ്രരുടെ സൈന്യത്തെ ഉപയോഗിച്ച്‌, അതില്‍ തന്നെ ഭൂരിഭാഗവും ആദിവാസികളാണ്‌, സായുധസമരത്തിലൂടെ താഴെ നിന്ന്‌ മുകളിലേക്ക്‌ വരികയാണ്‌ ഒരു കൂട്ടര്‍. രക്തരഹിതമായ ഗാന്ധിയന്‍ അട്ടിമറിയിലൂടെ മുകളില്‍ നിന്ന്‌ താഴേക്ക്‌ വരാനാണ്‌ രണ്ടാമത്തെ പക്ഷത്തിന്റെ ശ്രമം. മികച്ച നിലയിലുള്ള നഗരവാസികളുടെ ഈ സൈന്യത്തെ നയിക്കുന്നത്‌ പുതുതായി ഉദയം കൊണ്ട പുണ്യവാളനാണ്‌. (ഇവിടെ സര്‍ക്കാറും പങ്ക്‌ ചേരുന്നു, സ്വയം പിഴുതെറിയാന്‍ സാധ്യമായതെല്ലാം ചെയ്‌തുകൊണ്ട്‌)

2011 ഏപ്രിലില്‍ അന്നാ ഹസാരെ ആദ്യം മരണം വരെ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ സ്വന്തം വിശ്വാസ്യതയെ തകര്‍ക്കുന്ന വലിയ അഴിമതി കുംഭകോണങ്ങളാല്‍ വലയുകയായിരുന്നു സര്‍ക്കാര്‍. അതില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ പുതിയ അഴിമതിവിരുദ്ധ നിയമം രൂപവത്‌കരിക്കുന്നതിനുള്ള സംയുക്ത സമിതിയില്‍ അംഗമാകാന്‍ ടീം അന്നയെ (`പൊതു സമൂഹ' സംഘം സ്വയം തിരഞ്ഞെടുത്ത ബ്രാന്‍ഡ്‌ നാമമാണിത്‌) സര്‍ക്കാര്‍ ക്ഷണിച്ചു. അന്നാ ഹസാരെയുടെ സമരം ഏതാനും ദിവസം പിന്നിട്ടപ്പോഴായിരുന്നു ഈ ക്ഷണം. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംയുക്ത സമിതിയുടെ ചര്‍ച്ചകളില്‍ നിന്ന്‌ ബില്ലിന്‌ രൂപം നല്‍കുക എന്ന ദൗത്യം ഉപേക്ഷിച്ച്‌, സര്‍ക്കാര്‍ രൂപം നല്‍കിയ കരട്‌ അവര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ഗൗരവത്തോടെ എടുക്കാന്‍ സാധ്യമല്ലാത്ത വിധത്തിലുള്ളതാണ്‌ ബില്ലെന്ന്‌ ഇതിനകം വിമര്‍ശമുയര്‍ന്നിട്ടുണ്ട്‌.

ആഗസ്റ്റ്‌ 16ന്‌ രണ്ടാമത്തെ നിരാഹാര സമരം ആരംഭിക്കാനിരിക്കെ, അന്നാ ഹസാരെയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചു. ഇതോടെ ജന ലോക്‌പാല്‍ ബില്‍ നടപ്പാക്കുന്നതിന്‌ വേണ്ടിയുള്ള സമരം പ്രതിഷേധിക്കാനുള്ള അവകാശത്തിന്‌ വേണ്ടിയുള്ളതോ ജനാധിപത്യത്തിന്‌ വേണ്ടിയുള്ളതോ ആയി മാറി. `രണ്ടാം സ്വാതന്ത്ര്യ സമരം' ആരംഭിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അന്നാ മോചിപ്പിക്കപ്പെട്ടു. എന്നാല്‍ ജയിലിനു പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം തിഹാര്‍ ജയിലില്‍ ആദരിക്കപ്പെടുന്ന അതിഥിയായി നിരാഹാര സമരം തുടങ്ങി, പൊതു സ്ഥലത്ത്‌ സത്യഗ്രഹം അനുഷ്‌ഠിക്കാനുള്ള അവകാശത്തിന്‌ വേണ്ടി.


മൂന്ന്‌ ദിവസം ഇങ്ങനെ തുടര്‍ന്നു. തിഹാര്‍ ജയിലിന്‌ പുറത്ത്‌ ആള്‍ക്കൂട്ടവും ടെലിവിഷന്‍ വാനുകളും. അതീവ സുരക്ഷയുള്ള ജയിലില്‍ അന്നാ ടീമിലെ അംഗങ്ങള്‍ കയറിയിറങ്ങി. അദ്ദേഹത്തിന്റെ വീഡിയോ സന്ദേശങ്ങള്‍ രാജ്യത്തെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്‌തു. ഈ സമയത്ത്‌ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 250 ജീവനക്കാര്‍ രാപകലില്ലാതെ ജോലി ചെയ്‌തു. സഹായത്തിന്‌ 15 ട്രക്കുകളും ആറ്‌ ബുള്‍ഡോസറുകളും. ആഴ്‌ചാന്ത്യത്തിലെ വലിയ ഘോഷത്തിന്‌ വേണ്ടി രാംലീല മൈതാനം ഒരുക്കുയായിരുന്നു അവര്‍. മന്ത്രിക്കുന്ന ആള്‍ക്കൂട്ടവും ക്രെയിനുകളില്‍ ഘടിപ്പിച്ച ടെലിവിഷന്‍ ക്യാമറകളും കാത്തുനിന്നു. അന്നയുടെ മരണം വരെ നിരാഹാര സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു -
രാജ്യത്ത്‌ ഏറ്റവുമധികം ചെലവേറിയ ഡോക്‌ടര്‍മാരുടെ ശ്രദ്ധയില്‍. ``കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യ ഒന്നായിരിക്കുന്നു'' - ടെലിവിഷന്‍ അവതാരകര്‍ നമ്മളോട്‌ പറഞ്ഞു.
അന്നാ ഹസാരെയുടെ മാര്‍ഗം ഗാന്ധിയനായിരിക്കാം, എന്നാല്‍ അദ്ദേഹമുന്നയിക്കുന്ന ആവശ്യങ്ങള്‍ തീര്‍ച്ചയായും അതല്ല. അധികാര വികേന്ദ്രീകരണം സംബന്ധിച്ച ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക്‌ വിരുദ്ധമായ കിരാതമായ അഴിമതിവിരുദ്ധ നിയമമാണ്‌ ജന ലോക്‌ പാല്‍ ബില്‍. ആയിരക്കണക്കിന്‌ ജീവനക്കാരുള്ള വലിയൊരു ഉദ്യോഗസ്ഥ സംവിധാനത്തെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ഏതാനും പേര്‍ ഭരിക്കുക എന്നതാണ്‌ ബില്ലിലെ ആശയം. പ്രധാനമന്ത്രി, നീതിന്യായ വ്യവസ്ഥയിലെ ഉന്നത സ്ഥാനങ്ങളിലുള്ളവര്‍, പാര്‍ലിമെന്റംഗങ്ങള്‍ എന്ന്‌ തുടങ്ങി ഏറ്റവും താഴേത്തട്ടിലുള്ള സര്‍ക്കാറുദ്യോഗസ്ഥര്‍ വരെയുള്ളവരുടെ പോലീസായി ഈ സംവിധാനം മാറും. അന്വേഷണം, മേല്‍നോട്ടം, പ്രോസിക്യൂഷന്‍ തുടങ്ങിയവക്കുള്ള അധികാരവുമുണ്ടാകും. സ്വന്തമായി ജയിലുകളില്ല എന്ന കുറവേയുള്ളൂ, അതൊരു സ്വതന്ത്ര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കും. അഴിമതിയില്‍ മുങ്ങിയ ഉത്തരവാദിത്വമില്ലാത്ത നിലവിലെ ഭരണ സംവിധാനത്തെ തിരുത്തുന്നതിന്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ്‌ സങ്കല്‍പ്പം. എന്നാല്‍ ചുരുക്കം ചിലര്‍ക്ക്‌ പങ്കാളിത്തമുള്ള ഭരണ സംവിധാനം ഒന്നിന്‌ പകരം രണ്ടെണ്ണമാകുക മാത്രമേ യഥാര്‍ഥത്തില്‍ സംഭവിക്കൂ.
അത്‌ പ്രവര്‍ത്തനക്ഷമമാകുമോ ഇല്ലയോ എന്നത്‌ അഴിമതിയെ നാമെങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. സാമ്പത്തിക ക്രമക്കേടും കൈക്കൂലിയും മാത്രമുള്‍ക്കൊള്ളുന്ന നിയമപ്രശ്‌നം മാത്രമാണോ ഇത്‌? അതോ അധികാരം തീരെ ചെറിയ ഒരു കൂട്ടത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കുന്ന അതിഭയാനകമാം വിധത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ സാമൂഹിക ഇടപാടുകളുടെ ഏകകമാണോ? ഉദാഹരണത്തിന്‌ നഗരത്തിലെ ഒരു ഷോപ്പിംഗ്‌ മാള്‍ സങ്കല്‍പ്പിക്കുക, അതിന്‌ മുന്നില്‍ തെരുവ്‌ കച്ചവടം നിരോധിച്ചിട്ടുണ്ട്‌. ഇവിടേക്ക്‌ നിയോഗിക്കപ്പെടുന്ന പോലീസുകാരനും മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനും ചെറിയ തുക കൈക്കൂലി നല്‍കി തെരുവ്‌ കച്ചവടക്കാര്‍ ഇവിടെ സ്ഥാനം പിടിച്ചേക്കാം. മാളുകളില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ ഈ കച്ചവടക്കാരെ ആശ്രയിക്കും. ഇത്‌ ഏറെ ഭീകരമായ ഒരു സംഗതിയാണോ? ഭാവിയില്‍ ഈ തെരുവ്‌ കച്ചവടക്കാരന്‍ ലോക്‌ പാലിന്റെ പ്രതിനിധിക്കും കൈക്കൂലി നല്‍കണമോ? സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഘടനയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണോ വേണ്ടത്‌ അതോ പുതിയ അധികാര ഘടന സൃഷ്‌ടിക്കുകയോ?
അന്നയുടെ വിപ്ലവത്തിന്റെ ആഘോഷം തീവ്ര ദേശീയതയിലും പതാക വീശലിലുമാണ്‌. ഇത്‌ സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നും ലോക കപ്പ്‌ വിജയാഘോഷ വേദിയില്‍ നിന്നും അണ്വായുധ പരീക്ഷണത്തിന്റെ വിജയ പ്രഘോഷണത്തില്‍ നിന്നും കടംകൊണ്ടതാണ്‌. ഈ നിരാഹാര സമരത്തെ പിന്തുണക്കുന്നില്ലെങ്കില്‍ നമ്മള്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്ന സന്ദേശം ഇത്തരം ആഘോഷങ്ങള്‍ നല്‍കുന്നുണ്ട്‌. രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാന്‍ യോഗ്യതയുള്ള മറ്റൊരു സംഭവവുമില്ലെന്ന്‌ 24 മണിക്കൂര്‍ ചാനലുകള്‍ തീരുമാനിക്കുകയും ചെയ്‌തിരിക്കുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും വെടിവെച്ചു കൊല്ലാന്‍ സൈനികര്‍ക്ക്‌ അധികാരം നല്‍കുന്ന നിയമത്തെ ചോദ്യം ചെയ്‌ത്‌ പത്ത്‌ വര്‍ഷത്തിലേറെയായി ഇറോം ശര്‍മിള നടത്തുന്ന നിരാഹാര സമരത്തിന്‌ ഇപ്പോള്‍ നടക്കുന്ന നിരാഹാര സമരത്തിന്റെ അര്‍ഥം കല്‍പ്പിക്കപ്പെടുന്നില്ല.

ആണവോര്‍ജ നിലയത്തിനെതിരെ കൂടംകുളത്ത്‌ ആയിരക്കണക്കിന്‌ ഗ്രാമവാസികള്‍ നടത്തുന്ന റിലേ നിരാഹാര സമരവും ഇതിന്റെ നിര്‍വചനത്തിന്‍ കീഴില്‍ വരില്ല. ജനം എന്നതിന്‌ ഇറോം ശര്‍മിളയെ പിന്തുണക്കുന്ന മണിപ്പൂരുകാര്‍ എന്നും അര്‍ഥം വരില്ല. ജഗത്‌സിംഗ്‌പൂര്‍, കലിംഗനഗര്‍, നിയാംഗിരി, ബസ്‌തര്‍, ജയ്‌താപൂര്‍ എന്നിവിടങ്ങളില്‍ സായുധരായ പോലീസുകാരെയും ഖനന മാഫിയയെയും നേരിടുന്ന ആയിരങ്ങളെന്നും അര്‍ഥമുണ്ടാകില്ല. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകളെന്നോ നര്‍മദ താഴ്‌വരയില്‍ അണക്കെട്ടുകള്‍ക്കായി പറിച്ചെറിയപ്പെട്ടവരെന്നോ അര്‍ഥമില്ല. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രംഗത്തുള്ളവരെന്നും അര്‍ഥമില്ല. 
ജനം എന്നാല്‍ താന്‍ മുന്നോട്ടുവെക്കുന്ന ജനലോക്‌ പാല്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ പാസാക്കിയില്ലെങ്കില്‍ സ്വയം പട്ടിണികിടന്ന്‌ മരിക്കുമെന്ന്‌ ഭീഷണി മുഴക്കുന്ന 74കാരനെ കാണാനെത്തുന്നവര്‍ എന്ന്‌ മാത്രമാണ്‌ അര്‍ഥം. ടെലിവിഷനുകളുടെ അത്ഭുത ഗുണിതം ഈ പതിനായിരങ്ങളെ ദശലക്ഷങ്ങളാക്കി വളര്‍ത്തുന്നു, അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ ഊട്ടിയ ക്രിസ്‌തുവിനെപ്പോലെ. ``അന്ന ഇന്ത്യയാകുന്നു''വെന്ന്‌ ``100 കോടി ശബ്‌ദം പറഞ്ഞുകഴിഞ്ഞു''വെന്ന്‌ ഇവര്‍ നമ്മളോട്‌ പറയുന്നു.
ജനങ്ങളുടെ ശബ്‌ദമായ ഈ പുതിയ പുണ്യവാളന്‍ യഥാര്‍ഥത്തില്‍ ആരാണ്‌? അടിയന്തര ആശങ്കയായ വിഷയങ്ങളില്‍ ഇദ്ദേഹം എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ അയല്‍പക്കത്തെ കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചോ അല്‍പ്പം ദൂരെ നടക്കുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചോ ഒന്നും. സിംഗൂര്‍, നന്ദിഗ്രാം, ലാല്‍ഗഢ്‌ എന്നിവയെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പോസ്‌കോയെക്കുറിച്ചോ കര്‍ഷകരുടെ സമരങ്ങളെക്കുറിച്ചോ പ്രത്യേക സാമ്പത്തിക മേഖലകള്‍ സമ്മാനിക്കുന്ന ദുരിതങ്ങളെക്കുറിച്ചോ പറഞ്ഞിട്ടില്ല. മധ്യേന്ത്യയിലെ കാടുകളില്‍ സൈന്യത്തെ നിയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെക്കുറിച്ച്‌ അദ്ദേഹത്തിന്‌ നിലപാടുള്ളതായി അറിയില്ല.
എന്നാല്‍ രാജ്‌ താക്കറെയുടെ മറാത്ത വാദത്തെയും അന്യദേശക്കാരോടുള്ള വിദ്വേഷത്തെയും അദ്ദേഹം പിന്തുണക്കുന്നുണ്ട്‌. 2002ലെ മുസ്‌ലിം വംശഹത്യക്ക്‌ മേല്‍നോട്ടം വഹിച്ച നരേന്ദ്ര മോഡിയുടെ വികസന മാതൃകയെ പ്രശംസിച്ചിട്ടുമുണ്ട്‌. (വലിയ വിമര്‍ശമുയര്‍ന്നതോടെ മോഡി അനുകൂല പ്രസ്‌താവന അന്ന പിന്‍വലിച്ചു. എന്നാല്‍ ആരാധനയില്‍ നിന്ന്‌ പിന്‍മാറിയിട്ടുണ്ടാകാന്‍ ഇടയില്ല) 

ഈ ബഹളത്തിനിടയില്‍ വിവേകമുള്ള പത്രപ്രവര്‍ത്തകര്‍ എന്താണോ പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്‌ ആ ജോലി ചെയ്യാന്‍ തയ്യാറായി. ആര്‍ എസ്‌ എസ്സുമായി അന്നക്ക്‌ മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ കഥ നമ്മുടെ മുന്നില്‍ ഇപ്പോഴുണ്ട്‌. റാളെഗണ്‍ സിദ്ധി ഗ്രാമത്തില്‍ അന്ന തുടങ്ങിയ ഗ്രാമ സമുദായത്തിന്റെ കഥ ഇതേക്കുറിച്ച്‌ പഠിച്ച മുകുള്‍ ശര്‍മ പറഞ്ഞുതന്നു. അവിടെ കഴിഞ്ഞ 25 വര്‍ഷമായി ഗ്രാമ പഞ്ചായത്തിലേക്കോ സഹകരണ സംഘത്തിലേക്കോ തിരഞ്ഞെടുപ്പ്‌ നടന്നിട്ടില്ല. 


`ഹരിജന'ങ്ങളെക്കുറിച്ചുള്ള അന്നയുടെ കാഴ്‌ചപ്പാട്‌ നമുക്ക്‌ അറിയാം: ``ഒരു ഗ്രാമത്തില്‍ ഒരു ചെരുപ്പുകുത്തി, തട്ടാന്‍, കുശവന്‍ തുടങ്ങിയവര്‍ വേണം. അവര്‍ അവരില്‍ നിക്ഷിപ്‌തമായ ജോലി ചെയ്യണം. അങ്ങനെയാണ്‌ ഒരു ഗ്രാമം സ്വയം പര്യാപ്‌തമാകുന്നത്‌. ഇതാണ്‌ റാളേഗണ്‍ സിദ്ധിയില്‍ ഞങ്ങള്‍ ശീലിക്കുന്നത്‌.''
സംവരണ വിരുദ്ധ പ്രസ്ഥാനമായ യൂത്ത്‌ ഫോര്‍ ഇക്വാളിറ്റിയുമായി അന്നാ ടീമിലെ അംഗങ്ങള്‍ക്ക്‌ ബന്ധമുണ്ടെന്നത്‌ ആശ്ചര്യകരമാണ്‌. ലിമാന്‍ ബ്രദേഴ്‌സും കൊക്ക കൊളയുമൊക്കെ നല്‍കുന്ന സംഭാവനകള്‍ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനകളാണ്‌ ഈ പ്രസ്ഥാനത്തിന്‌ പിറകില്‍. ടീം അന്നയിലെ പ്രധാനികളായ അരവിന്ദ്‌ കേജ്‌രിവാളും മനീഷ്‌ സിസോദിയയും നടത്തുന്ന കബീര്‍ എന്ന സ്ഥാപനത്തിന്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ ഫോര്‍ഡ്‌ ഫൗണ്ടേഷനില്‍ നിന്ന്‌ ലഭിച്ചത്‌ നാല്‌ ലക്ഷം ഡോളറാണ്‌. അഴിമതിക്കെതിരെ ഇന്ത്യ എന്ന പ്രചാരണത്തിന്‌ സംഭാവന നല്‍കുന്നവരില്‍ അലൂമിനിയം പ്ലാന്റ്‌ ഉടമകളുണ്ട്‌, തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലകളും നിര്‍മിക്കുന്നവരുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ വ്യവസായം നടത്തുന്നവരുമുണ്ട്‌. ഇവര്‍ക്കെല്ലാം ആയിരക്കണക്കിന്‌ കോടി രൂപ മൂല്യം വരുന്ന ധനകാര്യ ഇടപാടുകള്‍ നടത്തുന്ന രാഷ്‌ട്രീയ നേതാക്കളുമായി ബന്ധവുമുണ്ട്‌. അഴിമതിയുടെയോ മറ്റ്‌ കുറ്റകൃത്യങ്ങളുടെയോ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന്‌ ഇവരില്‍ ചിലര്‍ക്കെതിരെ അന്വേഷണം നടക്കുകയും ചെയ്യുന്നു. ഇവരെല്ലാം ഇത്ര ഉത്സാഹം കാണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?!
വിക്കിലീക്‌സിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളും ടെലികോം അടക്കമുള്ള കോഴകളും പുറത്തുവന്ന സമയത്ത്‌ തന്നെയാണ്‌ ജന ലോക്‌പാല്‍ ബില്ലിന്‌ വേണ്ടിയുള്ള പ്രചാരണം ഊര്‍ജിതമാകുന്നത്‌ എന്നത്‌ ഓര്‍മിക്കുക. കുത്തക കമ്പനികള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍, മന്ത്രിമാര്‍, കോണ്‍ഗ്രസിലും ബി ജെ പിയിലുമുള്ള രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം പൊതു ഖജനാവില്‍ നിന്ന്‌ കോടികള്‍ തട്ടിയെടുത്തുവെന്ന വിവരം പുറത്തുവന്ന സമയത്ത്‌. ചരിത്രത്തിലാദ്യമായി മാധ്യമ പ്രവര്‍ത്തകരുടെയും ലോബീയിസ്റ്റുകളുടെയും മുഖത്ത്‌ കരിപുരണ്ടു. കുത്തക കമ്പനികളില്‍ ചിലതിന്റെയെങ്കിലും ഉന്നതര്‍ അഴിയെണ്ണുമെന്ന അവസ്ഥ. അഴിമതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്‌ ഏറ്റവും യോജിച്ച സമയം? അല്ലെങ്കില്‍ ഇത്‌ തന്നെയാണോ യോജിച്ച സമയം? 

ജല - വൈദ്യുതി വിതരണം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കര്‍ത്തവ്യങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങുകയും കുത്തക കമ്പനികളും സര്‍ക്കാറിതര സംഘടനകളും ആ ജോലി ഏറ്റെടുക്കുകയും ചെയ്യുന്ന സമയമാണിത്‌. കുത്തകകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ശക്തിയും സ്വാധീനവും ഭീകരമാം വിധത്തില്‍ വര്‍ധിക്കുകയും പൊതു ഭാവനയെ നിയന്ത്രണത്തിലാക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്ന സമയവും. ഈ ഘട്ടത്തില്‍ കുത്തക കമ്പനികള്‍, മാധ്യമങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍ തുടങ്ങിയവയെ ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന്‌ ആരും ചിന്തിക്കും. എന്നാല്‍ നിര്‍ദിഷ്‌ട ബില്‍ ഇവയെയെല്ലാം പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുന്നു. 
നീച രാഷ്‌ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ അഴിമതിക്കുമെതിരെ മറ്റാരേക്കാളുമുച്ചത്തില്‍ ശബ്‌ദിക്കുമ്പോള്‍ കുരുക്കിന്റെ കീഴില്‍ നിന്ന്‌ തങ്ങളെ സ്വയം മാറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നു. സര്‍ക്കാറിനെ മാത്രം ചെകുത്താനായി ചിത്രീകരിക്കുമ്പോള്‍ പൊതു മണ്ഡലത്തില്‍ നിന്ന്‌ സര്‍ക്കാര്‍ കൂടുതല്‍ പിന്മാറണമെന്നും പരിഷ്‌കരണങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കണമെന്നും ആവശ്യപ്പെടാനുള്ള വേദി സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നത്‌. കൂടുതല്‍ സ്വകാര്യവത്‌കരണത്തിനും പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യയുടെ പ്രകൃതി സ്രോതസ്സിലും കൂടുതല്‍ കൈവെക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പരിഷ്‌കാരങ്ങള്‍. കുത്തകകളുടെ അഴിമതി നിയമവിധേയമാക്കുകയും ലോബീയിംഗ്‌ ഫീസ്‌ എന്ന്‌ പുനര്‍നാമകരണവും ചെയ്‌തിട്ട്‌ അധികകാലമായിട്ടില്ല. ദിവസം 20 രൂപ മാത്രം വരുമാനമുള്ള 83 കോടി ജനങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടുന്ന നയങ്ങളുടെ ശാക്തീകരണം എന്തെങ്കിലും പ്രയോജനം ചെയ്യുമോ? അതോ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക്‌ തള്ളിവിടുമോ?
ഇത്രയും വലിയ പ്രതിസന്ധിക്ക്‌ കാരണം ഇന്ത്യയിലെ പ്രാതിനിധ്യ ജനാധിപത്യം അമ്പേ പരാജയപ്പെട്ടതാണ്‌. ജനങ്ങളുടെ പ്രതിനിധികള്‍ അല്ലാതായി മാറിയ ക്രിമിനലുകളും കോടീശ്വരന്‍മാരായ രാഷ്‌ട്രീയക്കാരും ചേര്‍ന്നാണ്‌ ഇവിടെ നിയമ നിര്‍മാണ സഭകളുണ്ടാകുന്നത്‌. ജനാധിപത്യ സ്ഥാപനങ്ങളിലൊന്ന്‌ പോലും സാധാരണക്കാരന്‌ പ്രാപ്യമല്ലാതായി മാറിയിരിക്കുന്നു. ദേശീയ പതാക പാറിപ്പറപ്പിക്കുന്നവരാല്‍ വഞ്ചിതരാകരുത്‌. സാമന്തനാകാനുള്ള യുദ്ധത്തിന്‌ ഇന്ത്യയെ ഒരുക്കിക്കൊണ്ടുവരുന്നത്‌ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. ആ യുദ്ധം ഒരുപക്ഷേ അഫ്‌ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കള്‍ നടത്തിയതിനേക്കാള്‍ മാരകമായിരിക്കും.

സിറാജ്‌ ദിനപത്രം പുനപ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ ഹിന്ദുവിലെ ലേഖനം.

ഹിജഡകളുടെ ജീവിതം ഈ ക്യാമറ പോസ്‌ററുമോര്‍ട്ടം ചെയ്യുന്നു


മനുഷ്യാവകാശലംഘനങ്ങളുടെ ആഘോഷങ്ങള്‍ക്കിടയിലാണ്‌ നമ്മുടെയൊക്കെ ജീവിതം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എണ്ണിയാലൊടുങ്ങാത്ത സംഘടനകളുടെയും വ്യക്തികളുടെയും പെരുമഴകള്‍ക്കിടയിലേക്കുമാണ്‌ അത്തരം സംഭവങ്ങള്‍ ഓരോന്നും പിറന്നുവീഴുന്നതും. പക്ഷെ അവക്കൊരിക്കലും അറുതികളുണ്ടാവുന്നില്ല. ഇരകള്‍ക്കോ നീതിലഭിക്കുന്നുമില്ല.



അത്തരം ഒരുപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ്‌ ആണും പെണ്ണുമല്ലാത്ത ചില ജന്മങ്ങളുടെ അവകാശങ്ങളിലേക്കും ആചാരങ്ങളിലേക്കും നമുക്ക്‌ കണ്ടും കേട്ടും പരിചിതമല്ലാത്ത ജീവിതപരിസരങ്ങളിലേക്കും പി അഭിജിത്തെന്ന ന്യൂസ്‌ഫോട്ടോഗ്രാഫര്‍ നമ്മെ കൂട്ടികൊണ്ടുപോകുന്നത്‌. ഹിജഡ എന്ന്‌ പേരിട്ട ഈ പുസ്‌തകത്തില്‍ കുറെ ജീവിതങ്ങളുടെ സങ്കടക്കരച്ചിലുകള്‍ അഭിജിത്ത്‌ പകര്‍ത്തിവെച്ചിരിക്കുന്നു. വ്യര്‍ഥജന്മങ്ങളുടെ നെടുവീര്‍പ്പുകള്‍ക്ക്‌ താഴെ ക്യാമറകൊണ്ട്‌ കവിതകുറിച്ചിരിക്കുന്നു. 



അറിയാത്തൊരുലോകത്തിലേക്കെത്തിയതിന്റെ ആകാംക്ഷയും അമ്പരപ്പും അനുവാചകര്‍ക്ക്‌ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്‌തമായ ചെറുകഥയായ ഭൂമിയുടെ അവകാശികളില്‍ പാമ്പും പഴുതാരയും പാറ്റയും പൂമ്പാറ്റയും ഉറുമ്പും..... എല്ലാം ഈ ഭൂമിയുടെ അവകാശികളാണെന്ന്‌ സമര്‍ഥിക്കുന്നു കഥാകാരന്‍. അവരോട്‌ മനുഷ്യന്‍ കാണിക്കുന്ന അവകാശലംഘനങ്ങളെക്കുറിച്ചാണ്‌ കഥാകാരന്‍ ഉത്‌കണ്‌ഠപ്പെടുന്നത്‌. പക്ഷെ അവിടെയും ഇടംകിട്ടാതെപോയ ചിലജീവിതങ്ങളുണ്ടെന്നും അവരും മനുഷ്യരാണെന്നും തിരിച്ചറിഞ്ഞിട്ട്‌ കാലമേറെയായെങ്കിലും ഇന്നും നാമവരെ അംഗീകരിച്ചിട്ടില്ല.


മനുഷ്യന്‍ എന്ന്‌പറയുമ്പോള്‍ ഒന്നുകില്‍ ആണ്‌. അല്ലെങ്കില്‍ പെണ്ണ്‌. ഇതാണ്‌ പരമ്പരാഗതസങ്കല്‍പം. എന്നാല്‍ ആണും പെണ്ണുമല്ലാതെ മറ്റൊരുലിംഗവിഭാഗവും ഈഭൂമുഖത്തുണ്ട്‌.ആണ്‍ശരീരത്തിലെ പെണ്‍മനസുകളും പെണ്‍ശരീരത്തിലെ ആണ്‍മനസുകളുമാണവര്‍ക്ക്‌. അതായത്‌ പുരുഷലൈംഗിക അവയവങ്ങളായ ലിംഗവും വൃഷ്‌ണങ്ങളും രൂപപ്പെട്ട കുഞ്ഞിന്റെ മസ്‌തിഷ്‌കം മാത്രം സ്‌ത്രീസ്വഭാവത്തില്‍ വികസിക്കുന്നു. ശരീരമാകെ പുരുഷരൂപത്തിലേക്ക്‌ മാറുകയും ചെയ്യുന്നു.


അല്ലെങ്കില്‍ പുരുഷലൈംഗിക അവയവങ്ങളായ ലിംഗവും വൃഷണങ്ങളും രൂപപ്പെട്ട കുഞ്ഞിന്റെ മസ്‌തിഷ്‌കം മാത്രം പെണ്ണായി നിലനില്‍ക്കുന്നു. കുട്ടി ജനിച്ച്‌ പുരുഷ അവയവങ്ങളോടെ വളരുമ്പോഴും തച്ചോറും മനസും പെണ്‍ഭാവമായതിനാല്‍ സ്വയം പെണ്ണായിമാറുകയും ചെയ്യുന്നു. അങ്ങനെയുള്ള ചിലജീവിതങ്ങളുടെ സങ്കടങ്ങളുടെ കടലിരമ്പങ്ങളേയും അവഗണനകളുടെ ഘോഷയാത്രകളെയും കുറിച്ചുള്ള സ്‌തോഭജനകമായ കാഴ്‌ചകളുടെ പുസ്‌തകമാണിത്‌. അവരും ഭൂമിയുടെ അവകാശികളാണ്‌. അവര്‍ക്കും അവരുടേതായ വ്യക്തിത്വത്വവും അവകാശങ്ങളും ഉണ്ടെന്നും അവരെയും മനുഷ്യരായി സമൂഹം അംഗീകരിക്കണമെന്നുമാണ്‌ അഭിജിത്ത്‌ ഈ ക്യാമറാഴ്‌ചകളിലൂടെ സമൂഹത്തോട്‌ ഉറക്കെവിളിച്ച്‌ പറയുന്നത്‌.


വ്യത്യസ്‌തജന്മമാകുമ്പോള്‍ തന്നെ അവരുടെ ജീവിതരീതികളും മാറുന്നു. ആചാരങ്ങളില്‍ അസ്വഭാവികത കടന്നുകൂടുന്നു. അന്ധവിശ്വാസമെന്ന്‌ നമുക്ക്‌ തോന്നുമെങ്കിലും അവരുടെ വിശ്വാസങ്ങള്‍ അങ്ങനെയൊക്കെയാണ്‌. അവയെ തിരുത്തുക എന്നതല്ല ഇവിടെ വിഷയം. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ജീവിതമാണ്‌ ഹിജഡകളുടേത്‌. വേശ്യാവൃത്തിയും പിടിച്ചുപറിയും മാത്രമാണ്‌ തൊഴിലെന്നാണ്‌ അതില്‍ ഏറെപേരും മനസിലാക്കിവെച്ച അറിവ്‌. കേള്‍ക്കുന്നതെല്ലാം സത്യല്ലെന്നും കേട്ടതിനപ്പുറത്ത്‌ അറിയാതെപോയ ഒട്ടേറെ കഥകള്‍ ഉണ്ടെന്നും ഈ ക്യാമറകവിതകളും അതോടൊപ്പം ചേര്‍ത്ത്‌ വായിക്കാനുള്ള വാചകങ്ങളും നമ്മെ ബോധ്യപ്പെടുത്തിതരും. 


വേശ്യാവൃത്തിയിലേര്‍പ്പെട്ടവര്‍ ഏറെയുണ്ട്‌. ഭിക്ഷയാചിക്കുന്നവര്‍ അതിലേറെ. പിടിച്ചുപറിക്കുന്നവരെയും കണ്ടേക്കാം. എന്നാല്‍ ലൈംഗികത്തൊഴിലും ഭിക്ഷാടനവുമല്ലാതെയും മാന്യമായ ജോലിചെയ്‌ത്‌ ജീവിക്കാനാവുമെന്ന്‌ തെളിയിച്ച എയ്‌ഞ്ചല്‍ ഗ്ലാഡി മുതല്‍ ഇന്ത്യയിലെ ആദ്യത്തെ ഹിജഡയുടെ ആത്മകഥയുടെ കര്‍ത്താവായ എഴുത്തുകാരിയും ആക്‌ടിവിസ്റ്റുമായ എ രേവതി, ചെന്നൈയില്‍ സഹോദരി ഫൗണ്ടേഷനിലൂടെ ഹിജഡകളെ മാന്യമായി ജീവിക്കാന്‍ പ്രാപ്‌തയാക്കുന്ന പത്രപ്രവര്‍ത്തകയായ കല്‍ക്കി. ഇങ്ങനെ ഒരുപാട്‌ പേരുണ്ട്‌ അവിശുദ്ധരായി സമൂഹം മുദ്രകുത്തിയവര്‍ക്കിടയില്‍ നിന്നും വിശുദ്ധരാണെന്ന്‌ തെളിയിച്ച്‌ കഴിഞ്ഞവര്‍.


ശേഷിക്കുന്നവരുടെ കൂടി മോചനമാണ്‌ കൗമാരംവരെ ആണ്‍ശരീരവുമായി നടക്കുമ്പോഴും മനസില്‍ സ്‌ത്രീയായി ജീവിച്ച ഏയ്‌ഞ്ചല്‍ ഗ്ലാഡിയുടെ സ്വപ്‌നം. ഇപ്പോള്‍ ചെന്നൈ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഗ്ലാഡി ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി തീര്‍ന്നവളാണ്‌. എന്നാല്‍ പൂര്‍ണമായും സ്‌ത്രീയായി തീര്‍ന്നുവെന്ന്‌ പറയാനാവുമോ....? പലര്‍ക്കുമിതൊരുവേശംകെട്ടലായി തോന്നാം. എന്നാല്‍ അങ്ങനെയാണോ...? അല്ലെന്നാണ്‌ ഉത്തരം.



 അല്ലെങ്കില്‍ സ്വന്തംകുടുംബത്തെപോലും ഉപേക്ഷിച്ച്‌ കൊണ്ട്‌ എന്തിനാണിവര്‍ പുരുഷശരീരം വെടിഞ്ഞ്‌ സ്‌ത്രീയാകാന്‍ വെമ്പല്‍കൊള്ളുന്നത്‌....? ഇങ്ങനെ രൂപമാറ്റം നേടിയവരുടെ കഥകളൊക്കെ പരിശോധിച്ചാല്‍ അറിയാം. അവരില്‍ ആര്‍ക്കും കുടുംബത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല, മറിച്ച്‌ കുടുംബാഗങ്ങള്‍ ആട്ടിയോടിച്ചകഥകള്‍ വേദനയോടെയാണ്‌ ഓരോരുത്തരും പങ്കുവെക്കുന്നത്‌. കുടുംബത്തില്‍ നിന്ന്‌ ഒറ്റപ്പെടുന്നവരുടെ വേദന മറ്റാര്‍ക്കും മനസിലായെന്ന്‌ വരില്ല. അച്ഛനും അമ്മയും അനിയനുമില്ലാതെ ഒരുമുറിയില്‍ ഒറ്റക്കു താമസിക്കുന്നതോര്‍ത്താല്‍ തന്നെ മനസ്‌ വിങ്ങും. ഒരിക്കല്‍ പനിപിടിച്ച്‌ കിടന്നു. 


എഴുന്നേല്‍ക്കാനാകാത്തവിധം ശരീരമാസകലം വേദനയാണ്‌. ഒരുതുള്ളിവെള്ളം തരാന്‍പോലുമാരുമില്ല. അമ്മ അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ഞന്‍ ആഗ്രഹിച്ചുപോയി. ഒരുപാട്‌ കരഞ്ഞു. ഇന്നിപ്പോള്‍ അമ്മയും സഹോദരനും എന്നെ ഫോണില്‍ വിളിക്കാറുണ്ട്‌. പക്ഷെ അച്ഛന്‍ ഇപ്പോഴും എന്റെ അവസ്ഥ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇനി കഴിയുമോ...? എന്നെ അത്രക്ക്‌ ഇഷ്‌ടമായിരുന്നു. എയ്‌ഞ്ചല്‍ ഗ്ലാഡിയുടെ വാക്കുകളാണിത്‌. 

ഇതിനോട്‌ സമാനമായ വേദനകള്‍തന്നെയാണ്‌ കല്‍ക്കിയും രേവതിയുമൊക്കെ പങ്കുവെക്കുന്നത്‌.
റൗഡികള്‍ക്കും പോലീസുകാര്‍ക്കും ഒരേരൂപവും ഭാവവുമാണ്‌ അറവാണികളെ സംബന്ധിച്ചിടത്തോളം. തമിഴ്‌നാട്ടില്‍ ഹിജഡകളെ അറവാണികള്‍ എന്നാണ്‌ വിളിക്കപ്പെടുന്നത്‌. 



വേശ്യാവൃത്തിയിലൂടെയും യാചനയിലൂടെയും കിട്ടിയ പണം തട്ടിപ്പറിക്കുന്നത്‌ പോലീസുകാര്‍ക്ക്‌ ഹരമാണ്‌. അങ്ങനെ തെരുവോരങ്ങളില്‍ ഒടുങ്ങിയ അറവാണികള്‍ ഒരുപാടുണ്ട്‌. മാന്യമായ ശവസംസ്‌കാരത്തിന്‌ പോലും യോഗ്യതയില്ലാതായ മൃതദേഹങ്ങള്‍. എന്റെ ഗുരുവും അതിന്റെ ഇരയാണ്‌. അറവാണികള്‍ മാത്രമല്ല, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ട എത്രലക്ഷങ്ങളാണ്‌ ഓരോ നഗരങ്ങളിലും നരകിക്കുന്നത്‌. അവരുടെ ദു:ഖങ്ങള്‍ എന്നേക്കാള്‍ എത്രയോ വലുതാണ്‌. അതുകൊണ്ട്‌ ഇന്ന്‌ അറവാണികളുടെ ദു:ഖങ്ങളില്‍, പ്രശ്‌നപരിഹാരങ്ങളില്‍ ഞാനെന്റെ ജീവന്റെ സത്തയെ കണ്ടെത്തുകയാണെന്നാണ്‌ രേവതി പറയുന്നത്‌. കണ്ണീരുകള്‍ ഒടുങ്ങാത്ത പ്രതിരോധം നിറക്കുമ്പോള്‍ അവരുടെ കാത്തിരിപ്പ്‌ പകലുകളും രാത്രികളും പരിഹസിക്കാത്ത കാലം പുലരുന്നതിനുവേണ്ടിയാണ്‌.

സമൂഹത്തിന്റെ പരിഹാസവും അവഗണനയും തന്നെയാണവരെ പലപ്പോഴും അസാന്മാര്‍ഗിക ജീവിതത്തിലേക്ക്‌ തള്ളിവിടുന്നത്‌. സമൂഹമനസാണ്‌ മാറേണ്ടത്‌. മനസും തലച്ചോറും പെണ്ണിന്റേതായതിനാല്‍ ആവ്യക്തി പുരുഷനിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌ സ്വാഭാവികമാണ്‌. പെണ്ണായ തലച്ചോറിനെ ഒരിക്കലും പുരുഷഭാവത്തിലേക്ക്‌ മാറ്റാന്‍ ഇത്തരക്കാര്‍ക്ക്‌ സാധിക്കില്ലെന്നാണ്‌ പുസ്‌തകത്തില്‍ സൈക്ക്യാട്രിസ്റ്റും സെക്‌ഷ്വല്‍ മെഡിസിന്‍ ആന്‍ഡ്‌ എയ്‌ഡ്‌സ്‌ സ്‌പെഷാലിറ്റി സെക്‌ഷന്‍ ഇന്ത്യന്‍ സൈക്ക്യാട്രിസ്റ്റ്‌ സൊസൈറ്റി ചെന്നൈയിലെ ഡോ എന്‍ ശാലിനി സമര്‍ഥിക്കുന്നത്‌. ജീവിതകാലം മുഴുവന്‍ അവര്‍ മനസുകൊണ്ട്‌ പെണ്ണായിരിക്കുകതന്നെചെയ്യും. 

അത്തരക്കാര്‍ക്ക്‌ ചെയ്യാനുള്ളത്‌ വേഗത്തില്‍ ശരീരംകൊണ്ടുകൂടി പെണ്ണായി മാറുക എന്നുള്ളതാണ്‌. ഇത്തരം ദ്വന്ദലിംഗ പ്രകൃതമുള്ള പലരും ഇന്ന്‌ ലിംഗമാറ്റശസ്‌ത്രക്രിയ നടത്തി എളുപ്പത്തില്‍ പെണ്ണായി മാറുന്നു. ശരീരത്തെ സാധ്യമായത്ര പെണ്‍രൂപത്തിലാക്കാന്‍ ശാസ്‌ത്രത്തിന്‌ സാധിക്കുന്നു. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വ്യക്തി തയ്യാറാണെങ്കില്‍ വൈദ്യശാസ്‌ത്രം അവരെ സഹായിക്കാന്‍ സന്നദ്ധമാമെന്നും ഡോ ശാലിനി പറഞ്ഞവസാനിപ്പിക്കുന്നുണ്ട്‌. 

തീര്‍ച്ചയായും പൊതുമൂത്രപ്പുരകളില്‍ പോലും സ്ഥാനമില്ലാതായ മൂന്നാംലോക സമൂഹത്തിന്‌ പൊതുസമൂഹത്തില്‍ ഇടമുണ്ടാകുന്നത്‌ സ്വപ്‌നം കാണുന്ന അഭിജിത്തിന്റെ ക്യാമറകാഴ്‌ചകളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. എക്‌സ്‌ക്ലൂസീവുകള്‍തേടുന്ന ഒരുമാധ്യമപ്രവര്‍ത്തകന്‍ കാഴ്‌ചക്കാരെ ഹരംപിടിപ്പിച്ച്‌ കളയാമെന്ന്‌ കരുതി എടുത്തചിത്രങ്ങളുമല്ല ഇത്‌. ഇവ യാഥാര്‍ഥ്യമാകാന്‍ നടത്തിയ യാതനകളുടെ യാത്രകള്‍ തന്നെ അഭിജിത്തിന്റെ ആത്മാര്‍ഥതക്കുള്ള സാക്ഷ്യപത്രമാണ്‌. അതുകൊണ്ടാവും പുസ്‌തകത്തിന്റെ അവതാരികയില്‍ ആക്‌ടിവിസ്റ്റായ സിവിക്‌ ചന്ദ്രന്‍ ചരിത്രപരമായ ഒരുരാഷ്‌ട്രീയ ഉത്തരവാദിത്വമാണ്‌ അഭിജിത്ത്‌ നിര്‍വഹിക്കുന്നതെന്ന്‌ പറയാന്‍ പിശുക്ക്‌ കാണിക്കാതിരുന്നത്‌. ഈ പുസ്‌തകം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതുവഴി താനും അംഗീകരിക്കപ്പെടുകയാണെന്നും സിവിക്‌ പറഞ്ഞുവെക്കുന്നതും. ഒരിക്കലും ഒരുപുസ്‌തകമായി മാറുമെന്ന്‌ കരുതിയല്ല അഭിജിത്ത്‌ ഇങ്ങനെയൊരു ഉദ്യമത്തിനിറങ്ങിയത്‌. എന്നാല്‍ കാലം ആവശ്യപ്പെടുന്ന ഒരുസര്‍ഗസൃഷ്‌ടിയുടെ പിറവി അറിയാതെ സംഭവിച്ചു എന്നതാവും ശരി.


പ്രണതബുക്‌സ്‌ കൊച്ചിയാണ്‌ ബഹുവര്‍ണ മള്‍ട്ടികളറിലും ആര്‍ട്ട്‌ പേപ്പറിലും മനോഹരമായി ഡിസൈന്‍ചെയ്‌ത ഈ പുസ്‌തകം വിപണിയിലെത്തിച്ചിരിക്കുന്നത്‌. അതോടൊപ്പം ഇതിന്റെ ഡിസൈന്‍ നിര്‍വഹിച്ച എം എ ഷാനവാസും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്‌.  

സംസ്ഥാന ബ്ലോഗേര്‍സ് മീറ്റ് ഏപ്രില്‍ 17 ന് തിരൂരില്‍

ലയാള ബ്ലോഗര്‍മാര്‍ ഏപ്രില്‍ 17 ഞായറാഴ്ച മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഒത്തുകൂടുന്നു. ഇന്റര്‍നെറ്റിലെ മലയാള എഴുത്തിന്റെയും വായനയുടെയും സാധ്യതകളെ സര്‍ഗാത്മകമായി പരിപോശിപ്പിക്കുന്നതിന്റെ ഭാഗമാണീ കൂടിച്ചേരല്‍. മീറ്റിന്റെ ഭാഗമായി മലയാള വിക്കിപീഡിയയിലെ എഴുത്തിനെക്കുറിച്ച് വിക്കിപീഡിയ പ്രധിനിധികളുടെ ക്ലാസും ബ്ലോഗെഴുത്തിന്റെ സാധ്യതകളെയും സാങ്കേതികതകളെയും വിശദമാക്കുന്ന ശില്‍പശാലയുമുണ്ടായിരിക്കും. പ്രശസ്ത ബ്ലോഗര്‍മാര്‍ മീറ്റിന് നേതൃത്വം നല്‍കും. മീറ്റിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബ്ലോഗ്്് രചനകളും മലയാള ബ്ലോഗിന്റെ  ചരിത്രവും സാങ്കേതിക കാര്യങ്ങളും സ്മരണകളും ഉള്‍പ്പെടുത്തി ബൃഹത്തായൊരു സ്മരണികയും പുറത്തിറക്കുന്നുണ്ട്. ബ്ലോഗിലും ഫൈസ്ബുക്ക്, റ്റ്വിറ്റര്‍, ഓര്‍ക്കുട്ട്, കൂട്ടം തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്കും വായനക്കാര്‍ക്കും മീറ്റില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 3 ന് മുന്‍പ് റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, 9288000088 (കൊട്ടോട്ടിക്കാരന്‍---kottotty@gmail.com),  9995635557 (നന്ദു -nandu.blogger@gmail.com),   9447408387 (ഡോ. ആര്‍ കെ തിരൂര്‍ -  drratheeshkumar@gmail.com),   9447891614 (തോന്ന്യാസി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

മീറ്റുബ്ലോഗ്> http://bloggermeet.blogspot.com/

നിന്റെ കീശേല് എത്ര കൊരട്ട പിടിക്കും ?














റോഡ്‌ മ്മന്നു വീണു കിട്ടുന്ന *കൊരട്ട ചുട്ടു തിന്നരുത്.
*വൈന്നേരം , കൈപ്പാടിനിപ്പറത്തെ
രാമേട്ടന്റ *കണ്ടത്തില്‍ *സൊണ്ണ്  കളിക്കാന്‍ പോണം,
*ഗോട്ടിക്ക് പകരം കൊരട്ട കൊണ്ട്
സൊണ്ണ്  കളിയ്ക്കാന്‍ വിളിക്കണം,
 മൂക്കിളിയന്‍ ഗോപു , എന്നെ കൂട്ടാണ്ട്
*രാക്കുണ്ടേ പറക്കിയതെല്ലാം തിരിച്ചു പിടിക്കണം.

ഞായറാഴ്ച അമ്മൂന്റെ എട്ടനേം കൂട്ടി
മാപ്ലേന്റെ പറമ്പില്‍ കൊരട്ട *മാട്ടാന്‍ പോണം.

തൊണ്ട കുത്തുന്ന *കരിചി മാങ്ങ അമ്മൂന്റെ എട്ടന്,
പിളര്‍ക്കുമ്പോള്‍ വായിലെന്ന പോലെ വെള്ളം ചാടുന്ന
പഴുത്ത മാങ്ങ എനക്കും അമ്മൂനും ..

കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
കീശേല്  കൃത്യായിട്ട് 23  കൊരട്ട പിടിക്കും.
ഒരു കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
അത് കൂട്ടി വെച്ചിട്ട്  വേണം
വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!


  പിന്കുറിപ്പ് :

ഒറ്റയ്ക്കിരിക്കുമ്പോള്‍
മഴ നനഞ്ഞ ആമ്പലിന്റെ
മണമുള്ള നിന്റെ ഓര്‍മകളുമായി
ഒരു നിശാ  കാറ്റ്  ഇടയ്ക്കിടെ
വന്നു പോകാറുണ്ട്...






* കൊരട്ട :കശുവണ്ടി
ഗോട്ടി : ഗോലി
സൊണ്ണ്  : ഒരു തരാം നാടന്‍ ഗോലി കളി
രാക്കുണ്ടേ : അതിരാവിലെ
മാട്ടുക : മോഷ്ടിക്കുക
കരിചി മാങ്ങ : മൂക്കാത്ത കശുമാങ്ങ,  തിന്നാല്‍ തൊണ്ട കുത്തി ചുമക്കും
കണ്ടം : പാടം
വൈന്നേരം: വൈകുന്നേരം
ഇനിയും അര്‍ഥം കിട്ടാത്തവ ഉണ്ടെങ്കില്‍, ചോദിച്ചാല്‍ പറഞ്ഞു തരുന്നതായിരിക്കും

ഈ ഉടായിപ്പുകളോട് സഹതപിക്കുക

മ്മള്‍   പണം കൊടുത്തു വാങ്ങി വീടിന്‍റെ  അകത്തളങ്ങളില്‍ 
സ്ഥാപിച്ചു നിര്‍ത്തിയിട്ടുള്ള ടെലിവിഷന്‍ വിളമ്പുന്ന ചൂടേറിയതും  
ആറിയതും ചിലപ്പോഴൊക്കെ നാറിയതുമായ വിഭവങ്ങളോട് തത്സമയം 
പ്രതികരിക്കാന്‍ അതിന്‍റെ മുന്‍പിലിരിക്കുന്ന ശ്രോദ്ദാവിന്  ഒരു വകുപ്പുമില്ല എന്നത് കൊണ്ടാണ് പല അവതാരകര്‍ക്കും വീണ്ടും ഇളിച്ചുകൊണ്ട്  പ്രത്യക്ഷപ്പെടാന്‍ 
സാധിക്കുന്നത്. അറ്റ കൈക്ക്  വേണമെങ്കില്‍   ടി വി തല്ലിപ്പൊട്ടിക്കുകയോ കൈവെള്ളയില്‍
അമര്‍ത്തിക്കടിക്കുകയോ   പല്ലിറുമ്മി അസ്വസ്ഥരാവുകയോ  ചെയ്യാം  എന്നല്ലാതെ
മറ്റെന്തു കഴിയും?ആനുകാലിക വിഷയങ്ങളുടെ  അവലോകനം എന്ന ഗണത്തില്‍
മലയാളത്തിലെ വിവിധ ചാനലുകള്‍ വൈവിധ്യ രൂപേണ
പലതും ഒരുക്കിയിട്ടുണ്ട്.
പകഷെ ലോകത്തിന്‍റെ അഷ്ടദിക്കുകളില്‍
നിന്ന് ലക്ഷക്കണക്കിനാളുകള്‍ ഇതെല്ലാം
വീക്ഷിക്കുന്നുന്ടെന്നും അവരെല്ലാം
'ച്വോറ്' തിന്നുന്ന മനുഷ്യര്‍ തന്നെയാനെന്നുമുള്ള
യാതൊരു ബോധവുമില്ലാതെ
ചില അവതാരകര്‍  വലിയ ആരവത്തോടെ
എഴുന്നള്ളി വരുന്നത് കാണുമ്പോള്‍
ഒരു പത്തുകിലോ സഹതാപമെങ്കിലും
തോന്നിപ്പോകും! അങ്ങുമിങ്ങും നിന്നെടുത്ത വീഡിയോ
ക്ലിപ്പിങ്ങുകള്‍ എഡിറ്റു ചെയ്ത് അവതാരകന്‍റെ വകയായുള്ള  വളിപ്പന്‍ ചോദ്യങ്ങള്‍ക്ക് അത്
മറുപടിയായി കാണിക്കലാണ്  ഇവന്മാരുടെ പ്രധാന പ്രകടനം. നേഴ്സറിയിലും  
എല്‍ പി സ്കൂളിലുമൊക്കെ പഠിക്കുന്ന കൊച്ചു കിടാങ്ങളുടെ കരച്ചില്‍ മാറ്റാന്‍ ഇത്തരം
'വഹകള്‍' ചിലപ്പോള്‍ സഹായകമായേക്കും.അതല്ലാതെ പ്രേക്ഷകന്റെ നിലവാരത്തെയും  
മനോനിലയെയും ഇത്രമേല്‍ താഴ്ത്തിക്കാണുന്ന  ഈ വക എടാകൂടങ്ങള്‍  മാന്യമായി
പറഞ്ഞാല്‍ ഒരു തരം  പിണ്ണാക് പരിപാടിയാണ്.പത്രസമ്മേളനങ്ങളിലും പ്രഭാഷണ
വേദികളിലും അഭിമുഖങ്ങളിലും നടത്തിയ അഭിപ്രായ പ്രകടനങ്ങളെയും പ്രസ്താവനകളേയും
യാതൊരു പുലബന്ധവുമില്ലാത്ത രൂപത്തില്‍ ഏച്ചുകെട്ടി അവതരിപ്പിക്കുന്നത്‌
ഒരു നാലാംകിട തറ പരിപാടിയായിട്ടെ  തോന്നിയിട്ടുള്ളൂ.
പഴയ സിനിമാ ഗാനങ്ങളുടെയും ക
വിതകളുടെയുമൊക്കെ ഈരടികള്‍
ആസ്ഥാനത് ചേര്‍ത്ത് ദൃശ്യത്തിനു
അവതാരകന്‍ ഉദ്ദേശിക്കുന്ന ധ്വനി
വരുത്തലാണ്  മറ്റൊരു വിക്രിയ.
ബഹുകേമം എന്നല്ലാതെ എന്നാ
പറയാനാ.പൊതുരംഗത്തും
സാഹിത്യമേഘലയിലുമോക്കെയുള്ള
പലരുടെയും സംസാരത്തോടു    
ചേര്‍ത്ത് മനുഷ്യന്‍റെയും മൃഗങ്ങളുടെയുമൊക്കെ 
അപശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ഇത്തരം എഡിറ്റര്‍മാര്‍ 
മിടുക്ക് കാണിക്കാറുണ്ട്. അല്‍പദിവസങ്ങള്‍ക്കു മുന്‍പ് 
ഒരു രാഷ്ട്രീയനേതാവിന്‍റെ പത്രസമ്മേളനവും ഒരു തെരുവ് പട്ടി 
കാറി ക്കുരക്കുന്നതും ഒരുമിച്ചു കാണിച്ചാണ് ഒരു ചാനല്‍  
തങ്ങളുടെ ഉടായിപ്പിനു മോടികൂട്ടിയത്.  ആക്ഷേപ ഹാസ്യം
എന്നതിന് പകരംആഭാസ ഹാസ്യം എന്നാവും ഇതിനെല്ലാം ചേരുക.
എതായിരുന്നാലും, ഇത്തരം വിഭവങ്ങള്‍ കണ്ടു
'നിര്‍വൃതിയടയുവാന്‍' ലോകത്ത് മലയാളം പ്രേക്ഷകര്‍ക്ക്‌
മാത്രമാവും 'മഹാഭാഗ്യം' കിട്ടി ക്കാണുക.!!
എന്തരോ...............ഏത്...........? 

  

ഉണര്‍ന്നിരിക്കാം

(ഉണര്‍വിനും സൗഹാര്‍ദ്ദത്തിനും ഒരുസന്ദേശം)











ഉണര്‍ന്നിരിക്കാം; താളം
പിഴക്കാതെ നോക്കാം
അമരത്തു നിന്നിനിയും
ആര്‍പ്പു വിളിക്കാം
അറിയാനു മുയരാനും
പടവുകള്‍ തീര്‍ക്കാം
അനിതരമൊരു
ചക്രവാളം ചമക്കാം

മഴതോര്‍ന്ന മാനത്തെ
നോക്കിച്ചിരിക്കാം
മഴവില്ലു കൊണ്ടിനി
അസ്ത്രം തൊടുക്കാം
കപട  നാട്യങ്ങളിനി
മണ്ണില്‍ മറക്കാം
മറു തീരമണയുവാന്‍
മനനം തുടങ്ങാം

ചുമരിന്‍ മറപറ്റി
ഹൃദയം വിതുമ്പുന്ന
ഒരു ചെറു പൈതലിന്‍
കവിളില്‍ തലോടാം
കൈകളെ ക്കോര്‍ക്കാം
കൌതുകം കൂറാം
ഇരുളില്‍ നിലാവിന്‍റെ
പ്രഭവീശി നില്‍ക്കാം

നയനാധരങ്ങളില്‍
അമൃതു ചാലിക്കാം
കുതിരവേഗത്തില്‍
കുതിച്ചാഞ്ഞു പായാം
ഒരുമയുടെ തെളിവാര്‍ന്ന
രാഗം മുഴക്കാം
അകലങ്ങളില്‍ അരുണ
രശ്മികള്‍ തേടാം

നവലോകക്രമ സന്തതി













മനസ്സിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കൂ
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടു തരാം
പാദങ്ങളില്‍ വിധേയന്‍റെ ബന്ധനങ്ങളണിയൂ
വെള്ളിയില്‍ തിളങ്ങുന്ന ചങ്ങല നല്‍കാം
കാരിരുമ്പില്‍ മുഖാവരണം തീര്‍ക്കൂ
മയക്കത്തിന്‍റെ മനോഹര ഉദ്യാനം കാണിക്കാം
വിശ്വാസത്തിന്‍റെ മകുടമഴിച്ചു പുരോഹിതനു നല്‍കൂ
മോക്ഷം 'ഇഷ്ടദാനമായി' നല്‍കി അനുഗ്രഹിക്കാം
ചിന്തയെ ഞങ്ങള്‍ക്കു പകുത്തു വില്‍ക്കൂ
പണത്തൂക്കം വെച്ചു വിലയെണ്ണിത്തരാം
ബന്ധങ്ങളെ ഓരോന്നായ് കത്തിച്ചുകളയൂ
പുറം മിനുക്കി നിന്നെ സ്വതന്ത്രനാക്കാം
അപരന്‍റെ ദീനം കുപ്പയിലെറിയൂ
ആര്‍ത്തു ചിരിക്കാന്‍ വേദി കെട്ടിത്തരാം

ഇനി.....?
ബാക്കിയുള്ള സ്നേഹവും ദയയും കടപ്പാടും
കാത്തു വെക്കാതെ  വേഗം കയറ്റുമതി ചെയ്യുക
പകരം പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച
കൂറ്റന്‍ കപ്പലുകള്‍ നിന്‍റെ തീരത്തണക്കാം
അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
നീ ബന്ധങ്ങളും സ്നേഹവും കരുണയും
സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
ഞങ്ങളാരും  നിന്നെ അറിയില്ല !

ദാരിദ്ര്യത്തിന്‍റെ മുഖം.

റ് മാസത്തെ അവധി തീരാന്‍ ‍ ഇനി നാല് ദിവസം കൂടി മാത്രം. വീണ്ടും മണല്‍ കാട്ടിലേക്കുള്ള യാത്രക്കായ് ഒരുക്കങ്ങള്‍. ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് ഉസ്താതിനെ കണ്ട് യാത്ര പറയാന്‍ പള്ളി വരാന്തയില്‍ കുറച്ച് സമയം കാത്തു നില്‍ക്കേണ്ടി വന്നു.
പള്ളിയുടെ ഒരു ഭാഗത്ത് ആളുകള്‍ കൂട്ടം കൂടി നിന്ന് എന്തോ കാര്യമായ ചര്‍ച്ചയിലാണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. കൂട്ടത്തില്‍ നിന്നും ഒരാളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കള്ളിയെ പിടിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ചര്‍ച്ചയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .
കള്ളിയോ ? ….അതും പള്ളിയില്‍ ?
നിമിഷങ്ങള്‍ എണ്ണി നാട്ടില്‍ കഴിയുന്ന എനിക്ക് അവിടെ കളയാന്‍ കൂടുതല്‍ സമയം ഇല്ല. മാത്രവുമല്ല ജുമുഅ കഴിഞ്ഞു ഭാര്യയുമായി അവളുടെ വീട്ടില്‍ പോവാന്‍ അവളോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞു പോന്നതുമാണ്.
“അതേയ് എന്താ ശരിക്കും പ്രശ്നം ?”

ലെഡ് - നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു കൊലയാളി

മ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത  ഭാഗമായി തീര്‍ന്നിരിക്കുന്ന പല സാധനങ്ങളിലും അടങ്ങിയിരിക്കുന്ന ഒരവിഭാജ്യ ഘടകമാണ് ലെഡ്. നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. രക്തത്തിലെ ലെഡ് നില കണക്കാക്കുന്നത് മൈക്രോഗ്രാമിലാണ്.അതായതു,ഒരു  ഡെസിലിറ്റര്‍ രക്തത്തില്‍ ഉണ്ടായിരിക്കേണ്ട ലെഡിന്റെ അളവ് വെറും പത്തു മൈക്രോഗ്രാമിലും താഴെയാണ്.  ( 9.9m/dl)


ഈ ലെവല്‍ കൂടുന്നത് നമ്മുടെ പല അവയവങ്ങളെയും ബാധിക്കും.നാഡീ വ്യൂഹം, ഹൃദയ ധമനികള്‍ ,പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ,ദഹനേന്ദ്രിയങ്ങള്‍ , രക്ത ധമനികള്‍ തുടങ്ങി എല്ലാ അവയങ്ങള്‍ക്കും തകരാറുണ്ടാക്കും. ലെഡ് എന്ന വിഷം മസ്തിഷ്ക്കത്തെയും നാഡീവ്യൂഹത്തെയും  ബാധിക്കുന്നതിന്റെ ഫലമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രത്യുല്‍പ്പാദനശേഷിയില്ലായ്മയും ഉണ്ടാവാറുണ്ട്. ലെഡിന്റെ അംശം വന്‍തോതില്‍ നമ്മുടെ ശരീരത്തിനുള്ളില്‍ എത്തിയാല്‍ അബോധാവസ്ഥയില്‍ ആവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാമെന്ന് വിദഗ്ദര്‍ പറയുന്നു.മണ്ണില്‍ കലരുന്ന ലെഡ് കുടിവെള്ളത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചാപ്പ

പേര് മാറ്റി
വേഷം മാറ്റി
സംസാര ശൈലി മാറ്റി
ബാപ്പയും ഉമ്മയും
അച്ഛനായി അമ്മയായി
ഇനിയെങ്കിലും
സാക്ഷിയെ ഭീഷണിപ്പെടുത്തുന്നുവെന്ന്
പറയരുത്
Related Posts with Thumbnails