ഉണര്‍ന്നിരിക്കാം

(ഉണര്‍വിനും സൗഹാര്‍ദ്ദത്തിനും ഒരുസന്ദേശം)











ഉണര്‍ന്നിരിക്കാം; താളം
പിഴക്കാതെ നോക്കാം
അമരത്തു നിന്നിനിയും
ആര്‍പ്പു വിളിക്കാം
അറിയാനു മുയരാനും
പടവുകള്‍ തീര്‍ക്കാം
അനിതരമൊരു
ചക്രവാളം ചമക്കാം

മഴതോര്‍ന്ന മാനത്തെ
നോക്കിച്ചിരിക്കാം
മഴവില്ലു കൊണ്ടിനി
അസ്ത്രം തൊടുക്കാം
കപട  നാട്യങ്ങളിനി
മണ്ണില്‍ മറക്കാം
മറു തീരമണയുവാന്‍
മനനം തുടങ്ങാം

ചുമരിന്‍ മറപറ്റി
ഹൃദയം വിതുമ്പുന്ന
ഒരു ചെറു പൈതലിന്‍
കവിളില്‍ തലോടാം
കൈകളെ ക്കോര്‍ക്കാം
കൌതുകം കൂറാം
ഇരുളില്‍ നിലാവിന്‍റെ
പ്രഭവീശി നില്‍ക്കാം

നയനാധരങ്ങളില്‍
അമൃതു ചാലിക്കാം
കുതിരവേഗത്തില്‍
കുതിച്ചാഞ്ഞു പായാം
ഒരുമയുടെ തെളിവാര്‍ന്ന
രാഗം മുഴക്കാം
അകലങ്ങളില്‍ അരുണ
രശ്മികള്‍ തേടാം

നവലോകക്രമ സന്തതി













മനസ്സിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കൂ
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടു തരാം
പാദങ്ങളില്‍ വിധേയന്‍റെ ബന്ധനങ്ങളണിയൂ
വെള്ളിയില്‍ തിളങ്ങുന്ന ചങ്ങല നല്‍കാം
കാരിരുമ്പില്‍ മുഖാവരണം തീര്‍ക്കൂ
മയക്കത്തിന്‍റെ മനോഹര ഉദ്യാനം കാണിക്കാം
വിശ്വാസത്തിന്‍റെ മകുടമഴിച്ചു പുരോഹിതനു നല്‍കൂ
മോക്ഷം 'ഇഷ്ടദാനമായി' നല്‍കി അനുഗ്രഹിക്കാം
ചിന്തയെ ഞങ്ങള്‍ക്കു പകുത്തു വില്‍ക്കൂ
പണത്തൂക്കം വെച്ചു വിലയെണ്ണിത്തരാം
ബന്ധങ്ങളെ ഓരോന്നായ് കത്തിച്ചുകളയൂ
പുറം മിനുക്കി നിന്നെ സ്വതന്ത്രനാക്കാം
അപരന്‍റെ ദീനം കുപ്പയിലെറിയൂ
ആര്‍ത്തു ചിരിക്കാന്‍ വേദി കെട്ടിത്തരാം

ഇനി.....?
ബാക്കിയുള്ള സ്നേഹവും ദയയും കടപ്പാടും
കാത്തു വെക്കാതെ  വേഗം കയറ്റുമതി ചെയ്യുക
പകരം പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച
കൂറ്റന്‍ കപ്പലുകള്‍ നിന്‍റെ തീരത്തണക്കാം
അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
നീ ബന്ധങ്ങളും സ്നേഹവും കരുണയും
സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
ഞങ്ങളാരും  നിന്നെ അറിയില്ല !

ദാരിദ്ര്യത്തിന്‍റെ മുഖം.

റ് മാസത്തെ അവധി തീരാന്‍ ‍ ഇനി നാല് ദിവസം കൂടി മാത്രം. വീണ്ടും മണല്‍ കാട്ടിലേക്കുള്ള യാത്രക്കായ് ഒരുക്കങ്ങള്‍. ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് ഉസ്താതിനെ കണ്ട് യാത്ര പറയാന്‍ പള്ളി വരാന്തയില്‍ കുറച്ച് സമയം കാത്തു നില്‍ക്കേണ്ടി വന്നു.
പള്ളിയുടെ ഒരു ഭാഗത്ത് ആളുകള്‍ കൂട്ടം കൂടി നിന്ന് എന്തോ കാര്യമായ ചര്‍ച്ചയിലാണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. കൂട്ടത്തില്‍ നിന്നും ഒരാളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കള്ളിയെ പിടിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ചര്‍ച്ചയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .
കള്ളിയോ ? ….അതും പള്ളിയില്‍ ?
നിമിഷങ്ങള്‍ എണ്ണി നാട്ടില്‍ കഴിയുന്ന എനിക്ക് അവിടെ കളയാന്‍ കൂടുതല്‍ സമയം ഇല്ല. മാത്രവുമല്ല ജുമുഅ കഴിഞ്ഞു ഭാര്യയുമായി അവളുടെ വീട്ടില്‍ പോവാന്‍ അവളോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞു പോന്നതുമാണ്.
“അതേയ് എന്താ ശരിക്കും പ്രശ്നം ?”

ലെഡ് - നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു കൊലയാളി

മ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത  ഭാഗമായി തീര്‍ന്നിരിക്കുന്ന പല സാധനങ്ങളിലും അടങ്ങിയിരിക്കുന്ന ഒരവിഭാജ്യ ഘടകമാണ് ലെഡ്. നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. രക്തത്തിലെ ലെഡ് നില കണക്കാക്കുന്നത് മൈക്രോഗ്രാമിലാണ്.അതായതു,ഒരു  ഡെസിലിറ്റര്‍ രക്തത്തില്‍ ഉണ്ടായിരിക്കേണ്ട ലെഡിന്റെ അളവ് വെറും പത്തു മൈക്രോഗ്രാമിലും താഴെയാണ്.  ( 9.9m/dl)


ഈ ലെവല്‍ കൂടുന്നത് നമ്മുടെ പല അവയവങ്ങളെയും ബാധിക്കും.നാഡീ വ്യൂഹം, ഹൃദയ ധമനികള്‍ ,പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ,ദഹനേന്ദ്രിയങ്ങള്‍ , രക്ത ധമനികള്‍ തുടങ്ങി എല്ലാ അവയങ്ങള്‍ക്കും തകരാറുണ്ടാക്കും. ലെഡ് എന്ന വിഷം മസ്തിഷ്ക്കത്തെയും നാഡീവ്യൂഹത്തെയും  ബാധിക്കുന്നതിന്റെ ഫലമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രത്യുല്‍പ്പാദനശേഷിയില്ലായ്മയും ഉണ്ടാവാറുണ്ട്. ലെഡിന്റെ അംശം വന്‍തോതില്‍ നമ്മുടെ ശരീരത്തിനുള്ളില്‍ എത്തിയാല്‍ അബോധാവസ്ഥയില്‍ ആവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാമെന്ന് വിദഗ്ദര്‍ പറയുന്നു.മണ്ണില്‍ കലരുന്ന ലെഡ് കുടിവെള്ളത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചാപ്പ

പേര് മാറ്റി
വേഷം മാറ്റി
സംസാര ശൈലി മാറ്റി
ബാപ്പയും ഉമ്മയും
അച്ഛനായി അമ്മയായി
ഇനിയെങ്കിലും
സാക്ഷിയെ ഭീഷണിപ്പെടുത്തുന്നുവെന്ന്
പറയരുത്

ഓന്തുകള്‍










 
ഉച്ചവെയിലില്‍ കുപ്പായമിടാതെ
കളിക്കാനോടുമ്പോള്‍ മുത്തശ്ശി പറയും,
ചെമ്പക ചോട്ടിലെ ഓന്ത്
പൊക്കിളില്‍ നോക്കി ചോര കുടിക്കും എന്ന്.
ചെമ്പക ചോട്ടില്‍ ഓന്തിനെ കാണുമ്പോള്‍
അതിന്റെ ചുവന്ന കഴുത്ത് കാണുമ്പോള്‍
പൊക്കിളും പൊത്തി നിന്നിട്ടുണ്ട് പല തവണ...!!

ചെമ്പകവും മുത്തശ്ശിയും ഉച്ചവെയിലിലെ കളിയും;
എല്ലാം മറഞ്ഞെങ്കിലും ...
ഓന്തുകള്‍ ഇപ്പോഴുമുണ്ട് ...!!

ബസ്സിനുള്ളിലും, നാല്‍ക്കവലകളിലും
ഇടവഴിയിലുമെല്ലാം ...
ഒരല്പം ചോരയുള്ള ശരീരം കണ്ടാല്‍
നോക്കി നോക്കി ചോര വലിച്ചൂറ്റുന്ന ഓന്തുകള്‍ !!!

പുതുവര്‍ഷം









അടുത്ത മുന്നൂറ്റി അറുപത്തിയഞ്ചു
ദിനങ്ങള്‍ ഇനി ചുമരില്‍ കയറും
തണുത്ത  സ്മരണകള്‍ നുണഞ്ഞ്
രണ്ടായിരത്തി പത്തിന്‍റെ കലണ്ടര്‍
തട്ടിന്‍പുറത്തെ എട്ടുകാലികള്‍ക്കു കൂട്ടാകും
ഉയര്‍ച്ചയും തകര്‍ച്ചയും അയവിറക്കി
നിറങ്ങള്‍ പുരട്ടിയ ഗതകാലം
സീല്‍ക്കാരത്തോടെ മാധ്യമങ്ങളില്‍
പല്ലിളിച്ചു പ്രത്യക്ഷപ്പെടും

വരും കാലത്തേക്കുള്ള
കുരുക്കുകള്‍ തയ്യാറാക്കുന്നതിന്‍റെ
ആരവം കേള്‍ക്കാം
ഹൈ-ടെക് കുതികാല്‍ വെട്ടും
ഓണ്‍ലൈന്‍ തരികിടകളും
അപെക്സ് അള്‍ട്ടിമ പൂശി
മോഞ്ചു കൂട്ടുന്നതിന്‍റെ
നെട്ടോട്ടവും തിരക്കും കാണാം

ഇനി പുതുവര്‍ഷത്തിന്‍റെ ഊഴം.
പുത്തന്‍ ചരിത്രത്തിന്‍റെ
ലിപികള്‍ ഗര്‍ഭംധരിച്ചു കഴിഞ്ഞു
ഈ മഹാപ്രവാഹത്തിന്‍റെ
വിജയവും വിഹ്വലതകളും
അടയാളപ്പെടുത്തി വെക്കാനുള്ള
മഷിക്കൂട്ടുകള്‍ തയ്യാറായി
വിലക്കയറ്റത്തിന്‍റെ തോളില്‍ കയ്യിട്ട്
ഉട്ടോപ്യന്‍ ഉന്‍മാദങ്ങളുടെ
പുതിയ 'യോ..യോ' ചക്രവാളത്തിലേക്ക്
ജനം കുതിപ്പ് തുടങ്ങിക്കഴിഞ്ഞു...

ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
ഒരു വര്‍ഷം അടര്‍ന്നുപോയതും
മൃത്യുവിന്‍റെ ചതുപ്പിലേക്ക്
ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!

എലിവിഷവും കറുവപ്പട്ടയും


ന്നലെ രാത്രി ഇറച്ചിക്കറി കൂട്ടിയപ്പോ തുടങ്ങിയതാണ്‌ ഒരു നെഞ്ചെരിച്ചില്‍. ഇനി കറിയിലെങ്ങാനും കാസിയ ചേര്‍ത്തോ പഹയന്‍മാര്‍?

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും എലിവിഷമായുപയോഗിക്കുന്ന കാസിയ ഇന്ത്യയില്‍ ഉശിരന്‍ കറിക്കൂട്ട്‌, ഇവിടെയത്‌ കറുവപ്പട്ടയായി വിപണിയിലെത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള വ്യാജ കറുവപ്പട്ടയാണ്‌ കാസിയ. ഇതിലെ കൗമറിന്‍ എന്ന രാസവസ്‌തുവാണ്‌ എലിവിഷം നിര്‍മിക്കാനുപയോഗിക്കുന്നത്‌. (എന്റെ പടച്ചോനേ. എലിവിഷവും ഏക്കാതായോ... )
വ്യാജ കറുവപ്പട്ടയുടെ ഇറക്കുമതി കാരണം ഒറിജിനല്‍ കറുവപ്പട്ടക്ക്‌ വില ലഭിക്കുന്നില്ലെന്നാണ്‌ പരാതി. ലോകത്തില്‍ ഒറിജിനല്‍ കറുവപ്പട്ട കൃഷിചെയ്യുന്നതില്‍ രണ്ടാം സ്ഥാനം കേരളത്തിലെ കണ്ണൂരിനാണത്രെ. ഒന്നാം സ്ഥാനം സിലോണിനും. 2007 ല്‍ 7650 ടണ്‍ കാസിയ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌തിട്ടുണ്ടത്രെ.

കൂട് വിട്ടു കൂട് മാറുന്ന അവതാരകര്‍




മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം  കഴിഞ്ഞ ആഴ്ചയാണ്  ടി വി ചാനല്‍ വാര്‍ത്തകള്‍ കാര്യമായി  ശ്രദ്ധിച്ചു തുടങ്ങിയത് .
പലപ്പോഴും തെറ്റിദ്ധരിച്ചു , ചാനല്‍ മാറിപ്പോയോ എന്ന് . കാരണം ഇന്നലെ വരെ മറ്റൊരു ചാനലില്‍ ഇരുന്നു എക്ഷ്ക്ലുസിവ് ആയി വാര്‍ത്തകള്‍ അപഗ്രഥിച്ചു നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പറയുന്നത് തികച്ചും വിരുദ്ധമായ കാര്യങ്ങള്‍ . എന്നാല്‍ പൊതുവായി ചില കാര്യങ്ങള്‍ എല്ലാ വാര്‍ത്തകളിലും ഒരുപോലെ തന്നെ .
അപ്പോഴാണ്‌ ഓര്‍ത്തത്‌ ഇവരെല്ലാം കേവലം കൂലി തൊഴിലാളികളാണെന്നും ചാനല്‍ മുതലാളിമാരുടെ ഇംഗിതങ്ങള്‍  മികച്ച രീതിയില്‍ അവതരിപ്പിക്കലാണ് ഇവരുടെ ജോലി എന്നും . എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് :
വാര്‍ത്ത വായിക്കുന്നത് ഒരു പ്രത്യേക വ്യക്തി ആണെങ്കില്‍, പ്രത്യേക ചാനലില്‍ ആണെങ്കില്‍  ഏതു വാര്‍ത്തയും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു പ്രേക്ഷക സമൂഹമാണ് ഇന്ന് നിലവിലുള്ളത് . മുഖ്യ മന്ത്രി പറഞ്ഞത് പോലെ . ലോട്ടറി എടുപ്പിക്കുവാനും ,കുളിപ്പിക്കുവാനും വരെ സൂപ്പര്‍ താരങ്ങള്‍ പരസ്യവുമായി ഇറങ്ങുന്നത് പോലെ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ചില പ്രത്യേക അവതാരകര്‍ക്കുള്ള സ്ഥാനം .
ട്രെന്‍ഡ് അനുസരിച്ച് ചടുലമായി ചോദ്യങ്ങള്‍ തൊടുക്കുവാനും  തങ്ങളുടെ മുതലാളിക്കു അനിഷ്ടമാകുന്ന ( അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ തങ്ങള്‍ അടിചെല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നകാര്യങ്ങള്‍ക്ക് എതിരായി  ) പറയുവാന്‍ ആരെങ്കിലുംശ്രമിക്കുമ്പോള്‍ 'തിരികെ വരാം താങ്കളിലേക്ക് ' എന്ന സൂത്രം പ്രയോഗിച്ചു ഇടപെടുന്നതിനും ഉള്ള സാമര്ത്യമാണ് നിലവിലുള്ള പല 'മികച്ച'  വാര്‍ത്താ വായനക്കാര്‍ക്കും ഉള്ള പ്രധാന യോഗ്യത .


ഏറ്റവും കൂടുതല്‍ കൂട് മാറ്റം 'കൈരളി'യില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത് .'ഏഷ്യാനെറ്റ്'ആണ് കൂടുതല്‍ പേരെ കൂട് മാറ്റിയിട്ടുള്ളത് എന്ന്നാണ് തോന്നുന്നത് .വിരുദ്ധ ചേരിക്കാര്‍ എന്ന് പ്രത്യക്ഷമായി പറയാമെങ്കിലും ചേരുവകള്‍ രണ്ടിലും ഒന്നാണ് . 'മുതലാളിയുടെ കീശയും ആശയും ' അല്ലാതെ വേറിട്ടൊരു ചാനല്‍ മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമുണ്ട്‌ . 'മികച്ച ' അവതാരകരെ സ്വന്തമാക്കിയത് മനോരമയും ,ഇന്ത്യാവിഷനും ആണ് .കേരളത്തില്‍   തിരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. അവതാരകര്‍ക്ക് ചാകരയാണ് ഓരോ തിരഞ്ഞെടുപ്പും . കാത്തിരിക്കാം 'നിക്ഷ്പക്ഷതയുടെ മുഖം മൂടിയോ' അതോ  'നീതിയുടെ പക്ഷപാതിത്വമോ' അവതാരകരുടെ മുഖമുദ്രയെന്ന് . 'മുതലാളിയുടെ കീശയും ആശയും ' വിട്ടൊരു കളിയും ഉണ്ടാകില്ലെന്ന് ഉറപ്പ്. 


email:chipedavetty@gmail.com
   പ്രസിദ്ധീകരിച്ചത്  "ഇത് കേട്ടോ "

ഗുലാഫീ... സുലാഫീ...

ടി,
പൂതപ്പിടിച്ചങ്ങനെയിരിക്കും. അല്ലാച്ചാലുറക്കം തന്നെയുറക്കം.


രാവിലെ എട്ടൊമ്പതു മണ്യാവും എഴുന്നേല്‍ക്കാന്‍ തന്നെ. ചായയും മോന്തി അങ്ങാടിയിലോട്ടു പാഞ്ഞാല്‍ സ്‌കൂളിലേക്ക്‌ പോക്‌ണ പെമ്പിള്ളാരെ കാണാം. ബസ്സ്‌സ്‌റ്റോപ്പിനു മുമ്പിലുള്ള കുഞ്ഞാപ്പാന്റെ `മാസ്സ്‌ ഡ്രസ്സസ്സി'ന്റെ മുമ്പിലെ ബെഞ്ചില്‌ ഇന്നേരം നല്ല തെരക്കുണ്ടായിരിക്കും. ജോലിയില്ലാത്ത തേരാപാര നടക്കണ യുവാക്കള്‌ടെ കണക്കെട്‌ക്കാനിന്നേരത്ത്‌ ബസ്സ്‌സ്‌റ്റോപ്പ്‌ പരിസരത്തെത്തിയേച്ചാമതി.


ഇന്നേരം കഴിഞ്ഞാപ്പിന്നെ അങ്ങാടിയില്‌ നാലാളെ കാണണംച്ചാ സ്‌കൂള്‌ വിടണ നേരാകണം. പത്ത്‌പത്തരക്ക്‌ മുമ്പെ കുട്ട്യാളെയൊക്കെ സ്‌കൂളിലയച്ച്‌ ഓരോരുത്തരായി മെല്ലെ അവനോന്റെ പുരയിടങ്ങളിലേക്കോ മറ്റോ വലിയും.
വീട്ടിലെത്തിയാലുടനെ പത്തുമണിച്ചായയും മോന്തി വല്ല ബുക്കുമെടുത്ത്‌ കട്ടിലിലേക്ക്‌ ചായും. വായിച്ച്‌ വായിച്ചങ്ങുറങ്ങിപ്പോവും. പിന്നെ ഉച്ചക്ക്‌ ചോറു തിന്നാനുമ്മച്ചി വന്ന്‌ വിളിച്ചെടങ്ങേറാക്കണം.

``ഹമ്‌ക്കെ... നീച്ച്‌ തൊള്ള കെഗ്ഗി വന്ന്‌ എന്താച്ചാ വല്ലതും നക്കിക്കോ...''

ചോറ്‌ തിന്നു കഴിഞ്ഞാപ്പിന്നെ പള്ള നിറഞ്ഞ റാഹത്തിലൊരുറക്കമുണ്ട്‌. അതാണുറക്കം. ഹാ!
സ്‌കൂള്‌ വിടണ നേരായാപ്പിന്നാരും വിളിച്ചുണര്‍ത്തണ്ട. ഞെട്ടിയുണരും. പുരക്ക്‌ മുമ്പില്‌ നിന്നാത്തന്നെ കാണേണ്ടവരെയൊക്കെ കാണാം.

ഇതിനൊക്കെയിടയില്‍ എഴുതാനെവിടെ നേരം...?

എന്തേലുമങ്ങെഴുത്യാപ്പോരല്ലൊ... നാലാളെ മുമ്പില്‌ ഷൈന്‍ ചെയ്യാന്‍ തക്ക വല്ലതുമാവണം. മുമ്പെഴുതിവെച്ചതൊക്കെയെടുത്ത്‌ വായിച്ച്‌ നോക്കി. ഒന്നുമൊരു `കുണ്‍ട്രസ്‌' കിട്ടണില്ല. മാറ്റിയെഴുതീട്ടും വല്ല്യകാര്യമുണ്ടെന്ന്‌ തോന്നണില്ല. പുതിയതെന്തെങ്കിലും...!?

സഖാവ് കുഞ്ഞാലിയുടെ കുടുംബത്തിന് പാര്‍ട്ടിയില്‍ എന്താണ് കാര്യം?

  • ഹംസ ആലുങ്ങല്‍
       കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു രക്തസാക്ഷിയുടെ കുടുംബത്തോട്‌  കാണിച്ച നെറികേടുകള്‍
      ആര്യാടാ കൊലയാളീ
      കാളികാവിന്‍ കല്ലറയില്‍
      ഞങ്ങളെ നേതാവുണ്ടെങ്കില്‍
      ഓരോതുള്ളി ചോരക്കും
      പകരം ഞങ്ങള്‍ ചോദിക്കും
      ഇങ്കിലാബ്‌ ഇങ്കിലാബ്‌
      ഇങ്കിലാബ്‌ സിന്ദാബാദ്‌

      ഏറനാടിന്റെ മണ്ണിലും മനസിലും കമ്യൂണിസത്തിന്റെ വിത്തു വിതക്കാന്‍ നിയോഗിക്കപ്പെട്ട ധീര വിപ്ലവകാരിയായിരുന്ന സഖാവ്‌ കുഞ്ഞാലിയെ കാളികാവ്‌ പള്ളിപ്പറമ്പിന്റെ ആറടിമണ്ണില്‍ അടക്കിയശേഷം ചേര്‍ന്ന അനുശോചനയോഗത്തിനു മുമ്പ്‌ സഖാക്കള്‍ വിളിച്ച മുദ്രാവാക്യമായിരുന്നു അത്‌. 1969 ജൂലൈ 29 ന്റെ പുലര്‍ച്ചെയില്‍ അന്ന്‌ അതേറ്റുചൊല്ലാനും അതിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പാര്‍ട്ടിസഖാക്കള്‍ മാത്രമായിരുന്നില്ല. ഒരു ജനസാഗരത്തിന്റെ ഇടറിയ കണ്‍ഠങ്ങളില്‍ നിന്നായിരുന്നു ആ പകയുടെ കനല്‍ ജ്വാലകള്‍ ഉയര്‍ന്ന്‌ പൊങ്ങിയത്‌. കുഞ്ഞാലിക്ക്‌ വെടിയേറ്റപ്പോഴും മരിച്ചപ്പോഴും ഏറനാട്‌ ഇളകിമറിഞ്ഞിരുന്നു. കാളികാവ്‌ കണ്ട ഏറ്റവും വലിയ ജനസാഗരമായിരുന്നുവത്‌.

      അവിടെയെത്തിയ ഓരോ കണ്ണുകളും നിറഞ്ഞൊഴുകുന്നതായിരുന്നു. കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനെത്തുന്നവരെ തിരിച്ച്‌ ആശ്വസിപ്പിക്കേണ്ട അവസ്ഥ. ആ നിസ്വാര്‍ഥ സേവകന്റെ മരണം അനാഥമാക്കിയത്‌ ഒരുകുടുംബത്തെ മാത്രമായിരുന്നില്ല. നടുക്കിയതും തളര്‍ത്തിയതും പാര്‍ട്ടിപ്രവര്‍ത്തകരെ ഒറ്റക്കായിരുന്നില്ല. മോളെ നീയും നിന്റെ കുഞ്ഞുങ്ങളും മാത്രമല്ല അനാഥമായത്‌..ഈ നാട്ടില്‍ എന്നെപ്പോലുള്ളവരും അനാഥരായിരിക്കുന്നു, കുഞ്ഞാലിയുടെ വിധവയെ ആശ്വസിപ്പിക്കാനെത്തിയ ഒരുവൃദ്ധ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു.~~

      മണ്ണില്ലാത്തോര്‍ക്ക്‌ ഇത്തിരിമണ്ണും പാവങ്ങള്‍ക്കൊരു ചെറ്റക്കുടിലും നേടിയെടുക്കുന്നതിനിടെ രണാങ്കണത്തില്‍ വീണുമരിച്ച ആ മനുഷ്യന്‍ പാവങ്ങളുടെ പടത്തലവനായിരുന്നു.തോട്ടംതൊഴിലാളികളുടെ കണ്‍കണ്ട ദൈവമായിരുന്നു.
      അഹന്തയുടെ ഗോപുരനടകളില്‍ കയറിയിരുന്ന്‌ വിരാജിക്കുന്ന നാടുവാഴികളോടും ഭൂപ്രഭുക്കന്‍മാരോടും പോരാടാന്‍ ധീരതയുടെ ആള്‍രൂപമായ ഒരാളുടെ സാന്നിധ്യത്തിന്‌ ഏറനാടന്‍ മണ്ണ്‌ കാത്തിരിക്കുമ്പോഴായിരുന്നു ഒരു നിയോഗം പോലെ അയാള്‍ കടന്നുവരുന്നത്‌. ഇല്ലായ്‌മകളുടെ ജീവിത പരിസരത്തുനിന്നും വിപ്ലവത്തിന്റെ കനല്‍ പാതയിലേക്ക്‌ നെഞ്ചും വിരിച്ച്‌ നടന്ന്‌ കയറിയ സമരനായകന്‍. പട്ടിണിയെ തൊട്ടറിഞ്ഞവന്‍, പ്രതിസന്ധികള്‍ക്കു മുമ്പിലും സമരമുഖങ്ങളിലും വീറോടെ പോരാടുന്നവന്‍. അര്‍ഹതക്കുള്ള അംഗീകാരം പോലെ ജനം മനസില്‍ തൊട്ട്‌ നേതാവായി വാഴിച്ചവന്‍. അതായിരുന്നു സഖാവ്‌ കുഞ്ഞാലി.
      Related Posts with Thumbnails